താൾ:Sanyasi 1933.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-7-


<poem>

പ്രാതൽ മനോഹരഹാളിലലങ്കാര- ഭൂതമായ്തന്നെ വസിപ്പു മുമ്പേ;        64

സമ്പൽസമൃദ്ധം മധുമയം മാർദ്ദീകം പൊമ്പാത്രതേയുമലങ്കരിപ്പൂ!        65

ആയതൗദാര്യം കലരും യജമാനൻ ആയവണ്ണം ചൊന്നെടുപ്പിച്ചുതേ;        66

പിന്നീടു തുഷ്ടിയും നന്ദിയും കൈക്കൊണ്ടു തന്നെ പടിക്കൽ പിരിഞ്ഞവരും;       67

പാർക്കിൽ പ്രഭുവിന്നൊഴിഞ്ഞു വേറെയപ്പോ- ളാർക്കും വ്യസനിപ്പാനൊന്നുമില്ല;       68

കാഞ്ചൻപാത്രം കാണാഞ്ഞു തിരയാറായ്, കാരണം ചൊല്ലാ,മൊളിച്ചുതന്നെ        69

ആ യുവാവാകുമതിഥി വെച്ചീടിനാൻ പൂമോടിചിന്തും സുവർണ്ണപാത്രം.       70


യാതൊരു മാനുഷന്തന്നുടെ മാർഗ്ഗത്തിൽ ആതപമേറ്റു നിവസിച്ചീടും,       71

മിന്നിത്തിളങ്ങുന്ന കാകോളാധീശനെ ചെന്നഹോ!പെട്ടെന്നു കണ്ടുവെന്നാൽ,        72

വേപമാനനായി നിന്നീടും, നോക്കീടു- മാപത്തടുത്തതിൽ നിന്നൊഴിവാൻ,        73

പിന്നെ നടന്നീടും ഗ്ലാനിയോടും കൂടി പിന്നെയും നോക്കീടും ഭീതിപൂർവ്വം;        74

ആയവൻപോലവേ, സന്യാസിഭീതനായ് മായമായ് കൈക്കൊണ്ടവസ്തു നേരേ,       75































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/17&oldid=169698" എന്ന താളിൽനിന്ന് ശേഖരിച്ചത്