<poem>
നിസ്സാരന്മാരെ സുഖികളായ്തുള്ളിക്കും
നീതിയായ്തന്നെ വിളങ്ങിയങ്ങു,
52
രണ്ടുപേരും ചെന്നാർ, തുല്യവേഷാങ്കിതം
പൂണ്ടെഴും വില്ലക്കാർ സ്വീകരിച്ചാർ;
53
ആഗതന്മാർക്കന്തസ്സേറിടും വാതിൽക്കൽ
സ്വാഗതം തൽപ്രഭു ചെയ്തുകൊണ്ടാൻ.
54
മേനി രുചി വിലയേറും നല്ലാഹാരം
മേശധരിച്ചു ഞരുങ്ങീടുന്നു,
55
മര്യാദയിൽ മീതെ ധാരാളമുണ്ടായ-
ങ്ങാര്യസല്കാരങ്ങളെല്ലാതുമേ.
56
പിന്നീടുറങ്ങവാൻപോയവരദ്ദിനം
തന്നിൽ പരിശ്രമമേറെച്ചെയ്തോർ,
57
അന്നത്തുലേന്തുംനൽ പട്ടിൻകിടക്കയിൽ
നന്നായുറങ്ങിനാരേറ്റം വേഗം.
58
പ്രാഭാതികകാലമായിതവസാനം
ശോഭദിനത്തിൻ വരവുരക്കെ,
59
ചാലിൽ ചാലിക്കുമിളം പവൻപരം
ലീലകോരിക്കൊണ്ടിരുന്നിരുന്നു;
60
നൂതനഭംഗിതിളങ്ങും മലർക്കാവിൽ
വാതപോതംതാനിഴഞ്ഞിരുന്നു;
61
ചാരത്തുതെന്നലിലകളിളക്കിനാൻ,
ചേരുമുറക്കുണർത്തിക്കൊണ്ടാൻ;
62
അക്ഷണനം നന്നായ് സ്വീകരിച്ചുംകൊണ്ടി--
ട്ടപ്പോഴതിഥികളങ്ങെണീറ്റു ;
63
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |