<poem>
തത്രപുണ്യപ്രദം തദ്ധന്യ ജീവിത-
മെത്രയും ശാന്തരമണീയം താൻ, 7
സ്വർഗ്ഗീയ സൗഖ്യമായ് തോന്നിയിരുന്നുപോൽ സംശയമൊന്നങ്ങുദിക്കും വരെ; 8
"ദുഷ്ടത ഹന്ത! ജയിക്കുന്നു! സജ്ജനം ദുഷ്ടജനത്തിനും കീഴ്പെടുന്നു!" 9
വിശ്വാസം ഭേദിച്ചു, സംശയംവർദ്ധിച്ചു, ഈശ്വരശക്തിയിലിങ്ങതിനാൽ, 10
ഏതോ പ്രസംസനീയൈശ്വര്യം ചിന്തിക്കും ചേതസ്സു തീരെ നശിച്ചവന്നു, 11
കേവലമാശകളെല്ലാം ലയിച്ചങ്ങു ജീവിതചൈതന്യം കൂടിപ്പോയി. 12
ചാഞ്ചല്യമറ്റൊരു നീരരാശിതന്നി- ലഞ്ചിതശാന്തപ്രകൃതിരൂപം, 13
ബിംബിച്ചുകാണുമേ, നോക്കുകിലാവക നിർമ്മലമായങ്ങു വേറെ വേറെ; 14
കീഴെവളഞ്ഞ കരകാണ്മു, വൃക്ഷങ്ങൾ കീഴുമേലായിവളർന്നു, കാണ്മു, 15
താഴെയായാകാശമെല്ലാം കണക്കുപോൽ പാഴറ്റമോടിയോടങ്ങു കാണ്മൂ; 16
എങ്കിലൊരുകല്ലു ശാന്തജലരാശി- തങ്കൽ ക്ഷിപിതമാകുന്നപക്ഷം, 17
വേഗത്തിൽ കല്ലോലജാലം പ്രവൃത്തമായ് ഭാഗത്തിലെല്ലാമടിഞ്ഞുചേരും, 18
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |