ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
52 ---
ശലായി എരിയുമ്പോൾ കുറേസ്സ എണ്ണ പെരുമാരി യാൽകൊള്ളാം. കഠിനമായ തണുപ്പുള്ളകാലങ്ങളി ൽ കിടക്കുന്നതിന്നു വല്ല വിരിയൊ പുരുപ്പൊ കിട്ടി യാൽ വളരെ കേമമായി. വഴിവാടിന്നൊ വഴിച്ചി ലവിന്നൊ ആയി അംക്കാലൊ കാലൊ കിട്ടിയാൽ വലിയ സന്തോഷത്തോടെ അനുഗ്രഹിക്കും. കി ടാങ്ങളുടെ അരയിലും കഴുത്തിലും അത്യാവശ്യം ചി ല പണ്ടങ്ങൾ കെട്ടിച്ചു കണ്ടാൽകൊള്ളാം. ഇത്ര യൊക്കേ അവർക്ക് ആവശ്യമുള്ളു. അല്ലാതെ സോ പ്പു, കാപ്പി മുതലായ പരിഷ്കൃതരീതിയിലുള്ള ആവശ്യങ്ങൾ അവരുടെ ജീവിതത്തെ മലിന പ്പെടുത്തിക്കഴിഞ്ഞില്ല. എന്നാൽ അവരുടെ ഈ ചുരുങ്ങിയ ആവശ്യങ്ങൾ തന്നെ എത്രത്തോ ളം ബുദ്ധിമുട്ടിയുംകൊണ്ടാണ് കഴിഞ്ഞു കൂടു ന്നതെന്നു പറയാനില്ല. രണ്ടു നോവും ഒരു വിധം സ്വൈരമായും സുഖമായും ആഹാരം കഴിക്കുന്ന അന്തർജ്ജനങ്ങൾ ഉണ്ടൊ എന്നത ന്നെ വലളെ സംശയമാണ്. പണി എടുക്കുവാനുള്ള ഒരുവക യന്ത്രംപോലെയാണ് നാം അവരെ കരുതിപോരുന്നത്. വെയ്ക്കാനും വിളമ്പാനുമല്ലാ തെ ഉണ്ണാനുള്ള അധികാരം തങ്ങൾക്കില്ലെന്നാണ് ആർക്കുതന്നെയുള്ള ബോദ്ധ്യമെന്നു തോന്നുന്നു. നമ്പൂതിരിമാരുടെയും, കുട്ടിപ്പട്ടന്മാരുടേയും, വഴി പോകക്കന്മാരുടേയുമല്ലാം ശാപ്പാടു കഴിയുമ്പോഴെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |