താൾ:Sabhapravesam Parayanthullal.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വാഗതംദാനവാശാരിപ്പണിക്കൻനമ്മുടെമുമ്പിൽ
ആഗമിച്ചീടുവാനെന്തുകാരണംകൗശലക്കാരാ!
വേഗമോടിങ്ങനെനിന്നെക്കണ്ടുകൊൾവാനെനിക്കിപ്പോൾ
യോഗമുണ്ടായതുമെന്റെഭാഗധേയോദയംതന്നെ
ഇപ്രകാരംഫൽഗുനന്റെവാക്കുകേട്ടുപ്രസാദിച്ചു
ശില്പിവീരൻമയൻമെല്ലെച്ചൊല്ലിനാനാദരവോടെ
അപ്രമേയപ്രഭാവശ്രീമന്ദിര!സുന്ദരാകാര!
ത്വൽപ്രസാദംകൊണ്ടുജീവിച്ചീടിനേനേഷഞാൻപാർത്ഥ!
ഖാണ്ഡവംകാനനംപാടേചുട്ടെരിച്ചില്ലയോമുന്നം
പാണ്ഡവ!ഫൽഗുന!നീയുംപങ്കജാക്ഷൻഭഗവാനും
ഗാണ്ഡിവംചാപവുംതേരുംലഭിച്ചുനീവാസവന്റെ
താണ്ഡവാഡംബരാടോപംശമിപ്പിച്ചില്ലയോവീര?
ചക്രവുംകൊണ്ടുടൻനമ്മെക്കൊല്ലുവാനായണഞ്ഞോരു
പ്രക്രമത്തെശമിപ്പിച്ചുതൽക്കനിവുമുളവാക്കി
ശ്രീഘ്രമെന്നെക്കാത്തുരക്ഷിച്ചില്ലയോനീമഹാത്മാവേ!
അന്നുചെയ്തോരുപകാരത്തിന്നുഞാൻപ്രത്യുപകാരം
എന്നുചെയ്‌വാൻമതിയാമെന്നുള്ളഭാവംനമുക്കില്ല
ആനവിറ്റുപണമുണ്ടാക്കുന്നവരെത്തെളിയിപ്പാൻ
ചേനവിറ്റുപൊറുക്കുന്നചങ്ങാതിമതിയാമോ
പൊന്നുവാരികൊടുക്കുന്നധനികന്മാർക്കൊരുകാക്ക
പ്പൊന്നുമാത്രംകാഴ്ചവച്ചുപ്രസാദത്തെവരുത്താമോ
പ്രാണദാനംചെയ്തവന്നുപകരമൊന്നുപകാരം
വേണമെന്നുനിരൂപിച്ചാലിങ്ങുസാധിക്കുമോപാർത്ഥ
കാണമൊന്നുംകൊതിച്ചിട്ടല്ലുത്തമന്മാരഹോദീന
ത്രാണമെന്നുള്ളധർമ്മത്തെത്താനറിഞ്ഞാചരിക്കുന്നു
ഇക്ഷിതിമണ്ഡലേമേവുന്നൊരുവേഴാമ്പലെന്നുള്ള
പക്ഷികൾക്കുവഴിപോലെമാരികോരിച്ചൊരിഞ്ഞാശു
കുക്ഷിപൂർത്തിവരുത്തീടുന്നില്ലയോവാരിവാഹങ്ങൾ
രക്ഷചെയ്യുംജനത്തിന്റെലക്ഷണമങ്ങനെയുള്ളു
സജ്ജനങ്ങൾക്കുപകാരമൊന്നുചെയ്‌വാൻനിരൂപിച്ചാ-
ലിജ്ജനങ്ങൾക്കതുസാധിച്ചീടുവാൻശക്തിയില്ലല്ലൊ
ദുർജ്ജനങ്ങൾക്കുപകാരംദൂഷണത്തിന്നൊരുമാർഗ്ഗം
അർജ്ജുനാ!കേൾഭവാനെല്ലാമറിഞ്ഞോരുദേഹമല്ലോ
പാമ്പിനുപാൽകൊടുത്തോനെപ്പാഞ്ഞുവന്നുകടികൂടും
ചേമ്പിനുനെയ്യൊഴിച്ചാകിൽചൊറിഞ്ഞുകൂട്ടുവാൻമേലാ
ഇഷ്ടമാടിക്കനിഞ്ഞുചോറിട്ടകൈക്കുകടിക്കുന്ന
പട്ടികൾക്കുകൊടുക്കുന്നയെഷ്ടികൾക്കുനമസ്കാരം
കൂട്ടിലാക്കിപ്പലനാളുംപട്ടിണിയായ്ക്കിടക്കുന്ന
കാട്ടുപ്പുള്ളിക്കടുവായെപ്പാട്ടിലാക്കാനിരകൊണ്ടു
നീട്ടിയോരുകയ്ക്കുകേറിക്കടിക്കുമങ്ങനെയുള്ള
കൂട്ടമൊന്നുമൊരുനാളുംവിശ്വസിപ്പാൻപാത്രമല്ല
കാട്ടിലുള്ളകടുവയെകാട്ടിലേറ്റംകശ്മലന്മാർ
നാട്ടിലുള്ളനരന്മാരുംനാലുമൂന്നല്ലൊരുലക്ഷം
വീട്ടിലുള്ളമുതലെല്ലാംവിറ്റുതിന്നുകടംകൊണ്ടു
വീട്ടുവാനുംവകയില്ലാഞ്ഞൊളിച്ചുകാനനംപുക്കു
വാട്ടമറ്റുപുറപ്പെട്ടുരാത്രിയിൽമെല്ലവേചെന്നു
നാട്ടകത്തുനടന്നോരോരാജഭണ്ഡാരവുംമറ്റും
കട്ടുകൊണ്ടുതിരിക്കുന്നുകണ്ടറിഞ്ഞജനത്തോടു
വെട്ടുകൊണ്ടുമരിക്കുന്നുതസ്കരന്മാർഇയ്യവസ്ഥ
കണ്ടുനില്ക്കുന്നവൻതന്നെകള്ളനായിപ്പുറപ്പെട്ടു
കണ്ടദിക്കിൽചെന്നുകപ്പാനായവന്നുഭയമില്ല
കണ്ടകന്മാർക്കൊരുനാണംകണികാൺമാൻപോലുമില്ല
കണ്ടുകൊൾകർജ്ജുന!കാലത്തിന്റെയോരോവിശേഷങ്ങൾ
കണ്ടാലുമറിയാത്തകള്ളന്മാർതലയ്ക്കിട്ടു
കൊണ്ടാലുമറികയില്ലുണ്ടാകുമബദ്ധങ്ങൾ
രക്ഷിപ്പാനധികാരിയായുള്ളയജമാനൻ
ഭക്ഷിപ്പാൻപുറപ്പെട്ടാലക്കാലംപ്രജകൾക്കു
ഉമ്മാനുമുടുപ്പാനുംതേപ്പാനുംവകയില്ലാ
ഞ്ഞെങ്ങാനുംപുറപ്പെട്ടുപൊയ്ക്കൊൾകെന്നതേയുള്ളു
പണ്ടങ്ങുകിഴവന്മാർകൊണ്ടങ്ങുകൃഷിചെയ്യും
കണ്ടങ്ങൾപ്രഭുക്കന്മാർകണ്ടങ്ങെഴുതിക്കൊണ്ടാൽ
ഉണ്ടങ്ങുപൊറുക്കുന്നോരുണ്ടാമോവിചാരിച്ചു
കണ്ടാലുംകുരുക്കൾക്കുവേണ്ടുന്നതൊഴിലില്ലാ

"https://ml.wikisource.org/w/index.php?title=താൾ:Sabhapravesam_Parayanthullal.pdf/3&oldid=206890" എന്ന താളിൽനിന്ന് ശേഖരിച്ചത്