താൾ:Sabhapravesam Parayanthullal.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്ഷീണവുംദൈന്യവുംപൂണ്ടുനാഗകേതുമഹാരാജൻ
പ്രാണനാശത്തിനെക്കാളുംസങ്കടമിപ്പരിഹാസം
പ്രാണികൾക്കുസഹിക്കാവോന്നല്ലഹാ!ഹാ!മഹാകഷ്ടം
കെട്ടിഞാത്തിയുടുത്തോരുപട്ടുമെല്ലാമിട്ടുമുക്കി
മുട്ടുകുത്തിമുഖംതാഴ്ത്തിതോട്ടിൽനിന്നുകരകേറി
കൂട്ടമോടേവസിക്കുന്നോരനുജന്മാർക്കുതൻമുഞ്ഞി
കാട്ടുവാനുമെളുതല്ലാലജ്ജകൊണ്ടുമാധികൊണ്ടും
ഇപ്രകാരംവിഷാദിച്ചുധാർത്തരാഷ്ട്രൻതമ്പിമാരും
ക്ഷിപ്രമങ്ങുഗമിപ്പാനായൊരുമ്പെട്ടുപുറപ്പെട്ടു
തൽപ്രകാരമറിഞ്ഞൊരുധർമ്മപുത്രൻവിരവോടേ
തൽപ്രദേശത്തേക്കുചെന്നുനല്ലപട്ടുംകൊണ്ടുമെല്ലേ
അയ്യോ!കഷ്ടമേനിങ്ങൾക്കീവണ്ണമിതുകാലം
ദുര്യോഗംസംഭവിപ്പാനൊട്ടുംസംഗതിപോരാ
അങ്ങുന്നീഭവനത്തിലിന്നിപ്പോൾവരുമെന്നു
ഞങ്ങൾക്കുനിനവില്ലാഭാഗ്യമെന്നതേവേണ്ടൂ
വല്ലാത്തൊരബദ്ധത്തിൽചാടിപ്പോയതുകൊണ്ടും
തെല്ലുംകുണ്ഠിതംവേണ്ടാകുരുരാജാത്മജവീര
പട്ടുകൊണ്ടുടനീറൻപകർന്നാലുംവിരവോടെ
ഒട്ടുംസംശയംവേണ്ടദുകൂലംഞാൻതരാമിപ്പോൾ
ഇങ്ങുള്ളധനമെന്നുംഅങ്ങുള്ളധനമെന്നും
എങ്ങുംഭേദമില്ലല്ലോഭംഗിക്കുപറകല്ല
അങ്ങേഅച്ഛന്നുമെന്റെതാതന്നുംപിതാവേകൻ
അങ്ങേനുള്ളസമ്പത്തുരണ്ടുപേർക്കുംസമമല്ലോ
ഇത്ഥമുള്ളയുധിഷ്ഠിരന്റെവിശുദ്ധവാക്കുകൾകേട്ടുടൻ
ക്രുദ്ധഭാവരസംമറച്ചുപറഞ്ഞുപന്നഗകേതനൻ
പട്ടുകെട്ടുകയിൽതരിമ്പുമൊരാശയില്ലനമുക്കെടോ
വെട്ടുകൊണ്ടുമരിച്ചില്ലെങ്കിലതീശ്വരന്റെയനുഗ്രഹം
മുട്ടുതീർത്തുവിടേണമെന്നുഭവാന്റെമനസിമനോരഥം
മുട്ടുകൊണ്ടുമുറിഞ്ഞുചാകരുതന്നിനിക്കുമനോരഥം
സല്കരിപ്പതിനായ്‌വരുന്നഭവാന്റെതമ്പിവൃകോദരൻ
ധിക്കരിച്ചുചിരിച്ചതെന്നുമറക്കുമേഷസുയോധനൻ
ഇക്കണക്കുപിരിഞ്ഞതെന്നുടെഭാഗ്യമെന്നിഹഞങ്ങളെ
ച്ചുക്കുതീറ്റിവിടേണമെന്നുകൊതിച്ചിരുന്നുസഹോദരൻ
ശക്രസുതനൊടുരണ്ടുവാക്കുപറഞ്ഞുപോരെണമെന്നഹോ
അർക്കസുതനൊരുമോഹമുള്ളതുസാധിയാഞ്ഞതുകുണ്ഠിതം
ഒക്കെയുംപുനരുപരികഴിവരുമർക്കനന്ദനനന്ദന
വെക്കമങ്ങുഗമിക്കഞങ്ങളുമങ്ങുപോവതിനൊട്ടുമേ
കാലതാമസമില്ലയാത്രപഞ്ഞുഞങ്ങൾമഹാമതേ
ചാലവേമമഹസ്തിപത്തനമെത്തിയെന്നുധരിക്കനീ
കാലവാതവലാന്തകാശ്വികുമാരരാകിനനിങ്ങളും
ലീലയാനിജമന്ദിരത്തിൽവസിച്ചുകൊൽകയഥാസുഖം
നിറഞ്ഞമത്സരമെല്ലാംമറച്ചുകൊണ്ടിപ്രകാരം
പറഞ്ഞുകൌരവനുള്ളിലുറഞ്ഞകോപവുംപൂണ്ടു
നിറക്കേടുംതരക്കേടുംചിതക്കേടുംപതക്കേടും
കനക്കേടുംമനക്കേടുംമതക്കേടുംമദക്കേടും
കുറഞ്ഞൊന്നല്ലഹോ!കഷ്ടംകുരുക്കൾക്കിങ്ങനെമുന്നം
ഒരിക്കാലമൊരേടത്തുമകപ്പെട്ടിട്ടറിവില്ല
കറുത്തുവക്ത്രവുംചിത്തംവെറുത്തുദുഷ്പ്രഭുത്വവും
കുറുത്തുകുണ്ഠിതമൊട്ടുപൊറുത്തുകൂടുകയില്ല
വളർന്നുനാണവുമംഗംതളർന്നുവൈരവുമേറ്റം
കിളർന്നുമാനസമൊന്നുപിളർന്നുപോയതുപോലെ
പകർന്നുവെറ്റയുംപാക്കുംനുകർന്നുപല്ലുകൾചുണ്ടും
ചുകന്നുകാൺകയിലാർക്കുമകന്നുമോടികളെല്ലാം
നടന്നുകാനനമെല്ലാംകടന്നൂഹസ്തിനഗേഹ
മടുത്തുചെന്നകംപുക്കുകടുത്തുള്ളോരവമാനം
ക്ഷമിച്ചുതാതനെച്ചെന്നുനമിച്ചുതൻപുരംതന്നിൽ
ഗമിച്ചുഭാര്യമാരോടേരമിച്ചുകൌരവശ്രേഷ്ഠൻ
പറവാൻബുദ്ധിയില്ലാത്തപറയൻഞാനിത്രമാത്ര

"https://ml.wikisource.org/w/index.php?title=താൾ:Sabhapravesam_Parayanthullal.pdf/16&oldid=206885" എന്ന താളിൽനിന്ന് ശേഖരിച്ചത്