താൾ:Sabhapravesam Parayanthullal.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോറ്റിക്കുമനർത്ഥങ്ങൾ വരുമെന്നു ധരിക്കേണം
മാറ്റിപ്പേർപറഞ്ഞെന്നാൽമലവെള്ളംപൊങ്ങിനില്പോ
രാറ്റിൽമുങ്ങിയാൽപോലുംജലപാനംകൂടുകില്ലാ
തന്നെക്കാൾവലിയോരെത്തരിമ്പുംശങ്കയില്ലാത്ത
കന്നങ്ങൾമറുനാട്ടിൽചെന്നുപോരാൻചിതംപോരാ
പെണ്ണുങ്ങൾപറയുന്നമൊഴികേട്ടുനടക്കുന്നോ
രെണ്ണങ്ങൾപലതുണ്ടാമവരാരുമിങ്ങുവേണ്ടാ
വിപ്രന്മാർവരുന്നേരംവഴിമാറിക്കൊടുക്കാത്ത
ദുഷ്പ്രഭുക്കളുംവേണ്ടാദുരഹങ്കാരികൾവേണ്ടാ
സ്വാമികല്പനകേൾപ്പാൻമടിക്കുന്നമഹാപാപി
ഭൂമിയിലൊരേടത്തുംപൊറുപ്പാനുത്തമനല്ല
തമ്പുരാന്റെമടപ്പള്ളിച്ചെമ്പിലേച്ചോറുഭക്ഷിപ്പാൻ
മുമ്പിൽവന്നുസ്ഥലംവയ്ക്കുമാമ്പടിക്കാരൊരുകൂട്ടം
വമ്പടവന്നടുക്കുമ്പോൾപിമ്പിലെങ്ങാനൊളിക്കുന്ന
വമ്പരെല്ലാമങ്ങുവീട്ടിൽപാർത്തുകൊൾകേവേണ്ടുവിപ്പോൾ
കേട്ടുകേട്ടുവന്നുകൂടുംമാനുഷന്മാരൊരുലക്ഷം
നാട്ടുപട്ടന്മാരുമെല്ലാമെന്തിനിപ്പോൾപോന്നുവന്നു
ഊട്ടിലുൺമാൻകൂട്ടുകൂട്ടിപോകയല്ലീപ്രഭുത്വത്തെ
കാട്ടിയൊപ്പിക്കണംവൈരിജനങ്ങൾക്കെന്നതുമല്ല
നാട്ടിലുള്ളമുതുക്കന്മാർപിള്ളരുംപിള്ളമാരോരോ
കോട്ടിൽനിന്നുപുറപ്പെട്ടുവന്നുയോഗംതികയുന്നു
കാട്ടിലുള്ളഫലമൂലംചുട്ടുതിന്നുകിടക്കുന്ന
ചേട്ടകൾക്കഷ്ടിയെന്നല്ലാതെപ്പൊഴുംചിന്തയുമില്ലാ
നരയന്മാരൊരുകൂട്ടംജരയന്മാരൊരുകൂട്ടം
കുരയന്മാരൊരുകൂട്ടംകുരുടന്മാരൊരുകൂട്ടം
കറുമ്പന്മാർവെളുമ്പന്മാർകഷണ്ടിക്കാർകിഴവന്മാ
രൊരുമ്പെട്ടുപുറപ്പെട്ടുതരിമ്പുംതാമസിക്കാതെ
പെരുക്കാലുള്ളവരെല്ലാമനങ്ങാതെതന്റെവീട്ടി
ലിരിക്കാതെമെല്ലെമെല്ലനടന്നിങ്ങുവന്നുകൂടീ
ഒരിക്കലുമൊരേടത്തുംനടക്കാതെകിടക്കുന്ന
കരക്കാരൊന്നൊഴിയാതെപരക്കെവന്നീടുകൂടി
ഇരപ്പാളിപ്പരിഷയ്ക്കങ്ങൊരുനേരംതെല്ലുചോറു
നിരപ്പോടേകൊടുത്തങ്ങുപിരിപ്പാനിപ്പുരംതന്നിൽ
പരിപ്പുകാരനുംചന്ത്രക്കാരനുംചന്തമോടെകാ
ത്തിരിപ്പുമറ്റവരൊക്കെത്തിരിപ്പുതങ്ങടെവീട്ടിൽ
കുറുപ്പന്മാർപണിക്കന്മാർകണക്കപ്പിള്ളമാർപിന്നെ
ചെറുപ്പക്കാർവലിപ്പക്കാരിജ്ജനങ്ങളിപ്പുരത്തിൽ
ഉറപ്പിച്ചുവസിച്ചാലുമഛനേയുമമ്മയേയും
വെറുപ്പിച്ചീടൊലാവല്ലാത്തേഷണിവാക്കുകൾകൊണ്ടു
കുറുപ്പത്തിലൊരുയോഗംകൂട്ടിഞാനുംതമ്പിമാരും
പുറപ്പെട്ടുപാണ്ഡവന്മാരിരിക്കുംദിക്കിലേക്കിപ്പോൾ
പറക്കൊട്ടുംകൊമ്പുകാളംതാളവുംമേളവുംവേണ്ടാ
നിറക്കേടില്ലതില്ലാഞ്ഞാൽഇജ്ജനങ്ങൾക്കൊരേടത്തും
അറിഞ്ഞാലുംനിങ്ങളാടാച്ചാക്കിയാർക്കേകോപ്പുവേണ്ടു
കുറഞ്ഞൊന്നുതാഴ്ചയില്ലാനമുക്കുമേളമില്ലാഞ്ഞാൽ
പറഞ്ഞാൽകഷ്ടമെന്നാലുംപറയാംതതമ്പുരാന്മാരും
കുറഞ്ഞൊന്നല്ലഹോഞങ്ങൾനൂറുപേരുണ്ടൊരു പോലെ
ഒരുയുദ്ധത്തിനുവേണ്ടുംനൃപന്മാർഞങ്ങൾതാൻപോരും
കുരുരാജാധിപൻതന്റെഭാഗ്യമെന്നേപറയാവൂ
ഒരുദിക്കിൽചെന്നുപോരാനൊരുവൈഷമ്യമില്ലിപ്പോൾ
ഒരേടത്തുമവമാനമിജ്ജനങ്ങൾക്കില്ലതാനും
പെട്ടകംപെട്ടിയുംകെട്ടിച്ചുമപ്പാൻപിള്ളരുംകുട്ടി
പട്ടരുംവെറ്റിലസ്സഞ്ചിക്കാരനും,കാരിയക്കാരും
എട്ടുപത്തുകടക്കാരുമഞ്ചുപത്തുവരിയോല
ക്കെട്ടെടുക്കുംഭടന്മാരുമായിരംനായരുംവേണം
ഇപ്രകാരമുരചെയ്തുധാർത്തരാഷ്ട്രാഗ്രജവീരൻ
ക്ഷിപ്രമങ്ങുപുറപെട്ടുസാദരംസോദരന്മാരും
തൽപ്രകാരംശകുനിയുംകർണ്ണനുംകാരിയക്കാരും

"https://ml.wikisource.org/w/index.php?title=താൾ:Sabhapravesam_Parayanthullal.pdf/13&oldid=206882" എന്ന താളിൽനിന്ന് ശേഖരിച്ചത്