ലക്കം ൧൨] സംഭാഷണം 663
ല്ല വാക്കുകളുള്ള ഒരെഴുത്ത് പിന്നീട് ഗംമ എഴുതി അയച്ച് അഞ്ചു ദീപിലേക്കും അവിടെനിന്നു യൂറേപ്പിലേക്കും തിരിച്ചു. പുത്തേവുത്ത് ഗോവിന്ദമേനോൻ, ബി. എ.
സംഭാഷണം
'ജിഹ്വാഗ്രേവർത്ത്തേലക്ഷ്മി ർജ്ജിഹ്വാഗ്രേമിത്രബാന്ധവാഃ ജിഹ്വാഗ്രേബന്ധനപ്രംപ്തി ർജ്ജിഹ്വാംഗ്രേമരണംധ്രുവം'. 'നാനലമെന്നുനലനുടൈമൈയന്നലം യാനലത്തുള്ളെതുഉമൻറ. ആക്കമുംകേടുമതനാൽവരുവതാം കാത്തോമ്പൽശൊല്ലിൻകൾശോവ' 'അടവിമഴുകൊണ്ടുവെട്ടിയാലകച്ചീടാ. കഠിനവാചാർവെട്ടിമുറിച്ചാലകച്ചൂടാ. കാട്ടുതൂപിടിപ്പെട്ടുദഹിച്ചീടിലുവനാ വാടൂമെന്നിയേചിരിൽദഗ്ദർനായതുതളക്കില്ല ഒട്ടേറെക്കാലംകഴിഞ്ഞാലുമെന്നറിയേണം.,'
സംസ്കൃതം,തമിഴ്,മലയാളം, എന്നീഭാഷകളിൽ മാത്രമല്ല
സാമാന്യം എല്ലാഭാഷകളിലും വാക്കിന്റെ വൈഭവത്തെപ്പററി പ റഞ്ഞുകാണാം. ഹിന്തുക്കളായ നാം വാക്കിനു ദേവത്വം കൊടു ത്തു രൂപം സങ്കല്പിച്ച് ആരാധിക്കുന്നതും കൂടിയുണ്ട്. അനുഭവം കൊണ്ടു അളവററ ശക്തി വാക്കിനുണ്ടെന്നേ പറവാൻ തരവുള്ളു. ഞാണിന്റെ വലിവു പരീക്ഷിക്കുന്നതിനു വെറുതെ വലിച്ചിടുന്ന ശരം വിചാരിക്കാത്ത ലക്ഷ്യത്തിൽ കൊള്ളുകയും കൊല്ലുകയും ചെ
യ്യുന്നതുപോലെ നമ്മുടെ മുഖത്തിൽനിന്നു ചോർന്നുപോകുന്ന വാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.