ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
568 രസികരഞ്ജിനി
൬ (മററുളളഗോപിമാ൪ എന്നപോലെ)
കാലാരിസംഭവനായമുനിന്ദ്രൻ കാളിന്ദിയിൽച്ചെന്നിറങ്ങിപതുക്കെ കാലുകഴുകിയും കണ്ണതുടച്ചും കാഷായവസ്രുംനനച്ചുപിഴി കാററുമൊട്ടേററുകടവിരുന്നു കാളമാംതോയത്തിൽമുങ്ങിക്കിടന്നും കാലംവളരെക്കഴിഞ്ഞോരുശേഷം കാണാഞ്ഞുഭൂപനുചിന്തതുടങ്ങി കണ്ടതില്ലല്ലൊമഹാമുനിതന്നെ കാരണമെന്തെന്നറിഞ്ഞതുമില്ല കമ്മസമാപ്തിക്കുകാലമടത്തു കഴിവുമാറായല്ലൊദ്വാദശിയിപ്പോൾ കഴിവിനിയെന്തെന്റെകേശവശൌരേ
കരുണാംബുധെ,കൃഷ്ണ,കാരണമുത്തേ കരിമുകിൽ വണ്ണ,മുകുന്ദ,മുരതരെ കരണീയമെന്തിപ്പോളെന്നതുമെന്റെ കരളിലുദിപ്പതിനയരുളേണം
മച്ചാട്ടിളയത് (ശാന്തപ്പിളളി)
അജ്ഞാനത്തിൽക്കിടക്കുംജനതതിയെരസം കൂട്ടിയോരോപ്രകാരം വിജ്ഞാനക്കാഴ്ച കാട്ടിക്രമമെടുശരിയാ- മ്മട്ടുമേൽപ്പോട്ടുകേററി
സജ്ഞാനത്തിങ്കലോളുംസരസമൊഴികളാൽ സ്വൈരമെത്തിയ്ക്കുമ്മേ! ചിജ്ഞാനത്തിന്റെകാമ്പേ!ഭഗവതിശരണം ഭാരതീ!ബ്രഹ്മനാഥേ!
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.