562
രസികരഞ്ജിനി
യാത്ത ചില പൂന്തി മത്സങ്ങളുണ്ട്. ഇവയെപ്പോലെ വായുമണ്ഡലനെന്ന അടിവാരത്തു സഞ്ചരിക്കുന്ന ജന്തുക്കളാകന്നമനുഷ്യർ . നമ്മുടെ തലക്കു മീതെ ഏതാനും നാഴിക ദൂരം കഴിഞ്ഞാൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്നുള്ള വിവരമൊന്നും നാം അറിയുന്നതേയില്ല . ഇന്നതെല്ലാമാണ് സംഭവിക്കുന്നതെന്നുള്ള കണ്ടറിയുന്നതിന് അന്തരീക്ഷത്തിൽ പൊങ്ങിപ്പോവാൻ നമുക്കു ശക്തിയുമില്ല .
ഭൂതലത്തിൽ നിന്നു പൊങ്ങിനിൽക്കുന്ന ഭാഗങ്ങളായ പർവ്വതങ്ങളുടെ മുകളിൽ തന്നെയും അധികം ആളുകൾ പ്രവേശിച്ചിട്ടില്ല . അക്കാൻ പർവ്വതത്തിന്റെ മുകളിലേക്കു ഇരുപത്തിനാലായിരം അടിയോളം പൊക്കത്തിൽ അതാവിതു നാലു നാഴികയിലധികം പൊക്കത്തിൽ ഒരാൾ പ്രവേശിച്ചിട്ടുള്ളതാണ് ഇതേവരെയുണ്ടയിട്ടുള്ള പർവ്വതാധിരോഫണംപ്രവ്രത്തിയിൽ മുഖ്യമായി ഗണിക്കപ്പെട്ടിരുന്നത് . എന്നാൽ ബർലിൻ പട്ടണത്തിലെ ഡോക്ടർ ബെർണൻ എന്ന ആൾ ആകാശവിമാനത്തിൽ കയറി മുപ്പതിനായിരം അടി പൊക്കത്തിൽ പോയിട്ടുണ്ട് .ഇങ്ങനെ
വായു മണ്ഡലത്തിന്റെ മേൽതട്ടുകളെ പ്രാപിച്ചിട്ടുള്ള അളുകൾ ഇനിയുണ്ട് . ഡോക്ടർ ബർസണ് തന്റെ വിമാനത്തിനകത്തു സംഭരിച്ചു .ഇത് അദ്ദേഹം ചെയ്തിരുന്ന ചില മുൻകരുതലുകളാൽ സാധിച്ചുവെന്നേ ഉള്ളു. മേൽ അന്തരീക്ഷത്തിൽ പൊങ്ങിപ്പോകുംതോറും വായുവിന്റെ ദ്രഡകമയവും ഭാരവും കുറയുകയും ശ്വാസോശ്വാസക്രിയകളിൽ നാം ശ്രമപ്പെടുകയും ചെയ്യുന്നുണ്ട് ശ്വസിക്കുവാൻ വേണ്ടുവോളം വായു ലഭിക്കാതിരുന്നാൽ മോഹാലസ്യമെന്നുള്ളതിൽ സന്ദേഹമില്ല ഡോക്ടർ ബെർസണ് ഈക്സേശങ്ങൾക്കു സംഗതി വരുത്താതിരിക്കുവാനായി മുൻകൂട്ടി അമ്ലജനകവാതകത്തെ
കരുതി വച്ചിരുന്നു. ഇതു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.