536 രസികരഞ്ജിനി
ശാതോദരീമണിനിണക്കറിയാമതെല്ലാ - മേതാണ്ടിവന്റെനിലപോലെയതെന്നുവെക്കു
വേണുന്നതൊക്കയുമവൾക്കവനേകകൊണ്ടു കോണുന്നതൊക്കയിലുമാശമുഴുത്തുവന്നു ആണുങ്ങളേണമിഴിമാർമണികൾക്കുചേരും നാണംകെടുക്കുവതിനാദ്യഗുരുക്കളല്ലൊ?
അന്നായരത്തരുണിമാധവിയിൽകൊതിച്ച നന്നേക്കുഴങ്ങിമരുവുന്നവനെങ്കിലുംകേൾ, ധന്യേ,മഹാരസികനാണതിധീരനാണു മാന്യൻവെറുംവഷളനാംവിടനല്ലതെല്ലാം
നാളേറയങ്ങിനെകഴിഞ്ഞവരൊത്തുപാരം, മേളിച്ചുവാണതിലിടക്കൊരുനാളുഷസ്സിൽ, കേളോമലേ, പ്രഭുമുറക്കുകുളിച്ചതന്റെ നാളീകനേത്രയൊടുരച്ചുപിരിച്ചുകൊണ്ട്
എന്നോമലെകുറിയിടാൻവഴുകുന്നുചാണ , ചെന്നിങ്ഹെടുത്തുതരണേതരളായതാക്ഷി ധന്യേ ത്വദിയകുരതാരതിനാലരച്ചു- തന്നേതരൂമലയജംമടവാർമണേനീ
ഏവംപ്രിയന്റെവചനംബതകേട്ടനേരം ഭാവംപകർന്നരിശമോടൊരുനോക്കുനോക്കി കോപംവധൂതനുവെടുത്തുവളഞ്ഞിടുംഭൂ- ചാപത്തിൽനിന്നുകഠിനാസ്ത്രമയച്ചിടുമ്പോൾ
എന്തേർത്തുരച്ചിദമെന്നോടുനിങ്ങളിപ്പോ-
ളെന്താണുപേയുപറയുന്നിതുകുമ്പമായോ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.