താൾ:Rasikaranjini book 3 1904.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കൊണ്ടു ശരീരത്തെ ഊഹിക്കുന്നതുപോലെ മനസ്സിലുളള വികാരാദികളിൽനിന്ന് ആത്മാവിനേയും ഊഹിക്കുന്നു. ആത്മാവ് ശരീരസ്ഥിതിയെ അനുസരിച്ചിരിക്കുന്നുണ്ടെങ്കിൽ ശരീരസ്ഥിതി ആത്മാവിനേയും അനുസരിച്ചിരിക്കുന്നുണ്ട്.ഒരുവൻ ശരീരസൌഖ്യത്തോടുകൂടി ഇരിക്കുന്നു.അപ്പോൾ അവന്ന് ഒരു എഴുത്ത് കിട്ടുന്നു.അവൻ അത് പൊട്ടിച്ചു വായിക്കുന്നു.ഉടനെ ചത്തശവംപോലെ തന്റേടമില്ലാതെ ഭൂമിയിൽ പതിക്കുന്നു.മനസ്സിലുദിച്ച വിചാരംനിമിത്തം ശിരസ്സിൽനിന്നു രക്തം ഹൃദയത്തിലേക്കു വലിയുന്നു.ഇതിൽനിന്നു ശരീരം ആത്മാവിനെ ബാധിക്കുന്നതുപോലെ ആത്മാവു ശരീരത്തേയും ബാധിക്കുന്നുണ്ട് എന്ന് പ്രത്യക്ഷമാകുന്നില്ലെ?ഭൂതാത്മകമായ ശരീരം ആത്മാവിനെ ബാധിക്കുന്നതുകൊണ്ട് ആത്മാവ് 'ഭൂതാത്മകം' എന്നു ണെന്നൊ സസ്യാദികൾ വളരുകയും നശിക്കുകയും ചെയ്യുന്നതുപോലെ നമ്മളും വളരുകയും നശിക്കുകയും ചെയ്യുന്നു എന്നൊ,നമ്മുടെ പ്രവൃത്തികൾക്കു നാം ഉത്തരവാദികളല്ലെന്നൊ മറെറാ വിശ്വസിക്കുകയാണെങ്കിൽ,വിശേഷബുദ്ധിയില്ലാത്ത പക്ഷിമൃഗാദികളെപ്പോലെ തന്നെയായിരിക്കും നമ്മുടേയും കാലക്ഷോപം.അതല്ല കാമക്രോധലോഭമോഹാദികളെ ജയിക്കുവാനും മനസ്സാക്ഷിക്കും യുക്തിക്കും യോജിച്ചു പ്രവൃത്തി ചെയ്യുന്നതിന്നും പാരത്രികവിഷയങ്ങളിൽ നമ്മുടെ ബുദ്ധിയെ പ്രവേശിപ്പിക്കുകയാണെങ്കിൽ നമ്മുടെ പ്രവൃത്തി ആ വിശ്വാസത്തെ അനുസരിച്ചിരിക്കുന്നതും മനുഷ്യർക്ക് എത്രത്തോളം ഉൽകൃഷ്ടനിലയിൽ എത്തുവാൻ നമുക്ക് ഇടയുളളതും ആകുന്നു. പറയുന്നു എങ്കിൽ അഭൂതാത്മകമായ ആത്മാവ് ശരീരത്തേയും ബാധിക്കുന്നതുകൊണ്ട് ശരീരം 'അഭൂതാത്മകം'എന്നും തർക്കിക്കാവുന്നതാണ്. സ്ഥൂലവസ്തുവിന്റെ മുഖ്യഗുണങ്ങൾ വ്യാപനവും,വിഭാജ്യതയുമാകുന്നു.'ഞാൻ വിചാരിക്കുന്നു', 'ഞാൻ അനുഭവിക്കുന്നു', 'ഞാൻ ദുഃഖിക്കുന്നു', 'ഞാൻ സ്നേഹിക്കുന്നു', എന്നു പറയുമ്പോൾ 'ഞാൻ' എന്നതിൽ അന്തർഭവിച്ചിരിക്കുന്ന അതിന്ന് വിഭാജ്യതയും വ്യാപനവും ഉണ്ടാവുന്നതല്ല.അതുകൊണ്ട് അത് സ്ഥൂലവസ്തുവാകുവാൻ പാടുളളതല്ല.ഇങ്ങിനെ അഭൂതാത്മകവും, 'ഞാൻ', 'നീ' ഇതുകളിൽ അന്തർഭവിച്ചുകിടക്കുന്നതും ആയ ഒന്നിനെയാണ് 'ആത്മാവ് ' എന്നു പറയുന്നത്.

ആത്മാവുണ്ടെന്നും ഇല്ലെന്നും തർക്കിച്ചിട്ട് എന്തുഫലമാണെന്നുളളത്?മനുഷ്യന്റെ സ്വരൂപജ്ഞാനത്തെപ്പററി എന്തുതന്നെ വാദമുണ്ടായിരുന്നാലും 'മനുഷ്യൻ' 'മനുഷ്യ'നല്ലാതാകുമൊ,എന്നാണെങ്കിൽ ഈ വാദം ഒരിക്കലും 'വ്യഥാ കണ്ഠക്ഷോഭം'ആകുന്നതല്ല.നമ്മെപ്പററിയുളള വിശ്വാസം ഏതുപ്രകാരമാകുന്നുവൊ അതിനെ അനുസരിച്ചിരിക്കും നമ്മുടെ പ്രവൃത്തിയും.മനുഷ്യൻ മൃഗങ്ങളെക്കാൾ അല്പം ഉൽകൃഷ്ടതയേറിയ വർഗ്ഗത്തിൽ ഉൾപ്പെട്ടതാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/374&oldid=168553" എന്ന താളിൽനിന്ന് ശേഖരിച്ചത്