ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
320 രസികരഞ്ജിനി [പുസ്തകം ൩
യൂറോപ്യന്മാരും ഈ കോടതിമുമ്പാകെ മൊഴികൊടുത്തിട്ടുണ്ട്. ഈ വക കാണങ്ങളാൽ ഈ കേസിന്നു വിഷയീഭവിച്ചിട്ടുള്ള പ്രവൃത്തി കൾ ഹിന്ദുക്കൾ ചെയ്യുന്നതു വിഹിതമല്ല. ആയതുകൊണ്ട് തക്കതാ യ കാരണംകൂടാതെ കുടുമമുറിച്ചുകളയുകയും മററും ചെയ്യന്നത് 'സാ മുദായികനിമ' പ്രകാരം നോക്കുമ്പോൾ ഒരുതരം കുറം എന്നാണ് കാണുന്നത്. എന്നാൽ പണ്ഡിതന്മാരിലും മഹത്തുക്കളിലും ചി ലർ ഈ കുററം ചെയ്യുന്നതു മിക്കവാറും തക്ക കാരണത്തിലാണെ ന്നു കാണുന്നതുകൊണ്ട് ആയവർ ശിക്ഷാർഹന്മാരാണെന്നു വിചാരി ക്കാവുന്നതല്ല. പ്രസ്തുത കേസ്സിലെ പ്രതി ഒരു പണ്ഡിതനെന്നൊ മഹാനെന്നൊ തെളിഞ്ഞിട്ടില്ലാത്തതുകൊണ്ടു കിഞ്ചിജ്ഞനായ ഇവ നേയും ഇവന്റെ തരത്തിൽ ഇവനെപ്പോലെ വേഷംകെട്ടി നടക്കു ന്നവരേയും ചില വിദ്യാർത്ഥികളെയും ക്രമപ്രകാരം ശിക്ഷിക്കേണ്ട താണ്. എന്നാൽ ഈവകക്കാർ സാധാരണയായി ചെറുപ്പക്കാരാ ണെന്നറിയുന്നതുകൊണ്ട് ഇവരെ കഠിനമായി ശിക്ഷിക്കുന്നതും വി ഹിരമല്ല. ആദ്യം ഒരു താക്കീതുചെയ്തു വിടുന്നതാണ് ഉത്തമപക്ഷം എങ്കിലും ശിഖ ശ്മശ്രുക്കൾ ഉണ്ടായി ഇവർ പൂർവ്വസ്ഥിതിപ്പോലെ യാവേണ്ടത് അത്യാവശ്യമായതുകൊണ്ട്, ഇവരെയെല്ലാവരേയും വാറണ്ടയച്ചുവരുത്തി കോർട്ടുചിവിന്മൽ ക്ഷൌരംചെയ്യിക്കുകയും, കുടുമവയ്പിക്കുകയും, കടുക്കനിടീക്കയും, മററും ചെയ്യേണ്ടതും മേലി ൽ ഈവക യാതൊരാചാരങ്ങളും തുടങ്ങുകയില്ലെന്ന് ഇവരെക്കൊ ണ്ടു സത്യംചെയ്യിക്കേണ്ടതും വഴിപ്പെടാത്തവരുടെ തലയിലും മുഖ ത്തിലും പുരികത്തിലും 'രോമസംഹാരിതൈലം' തേപ്പിച്ച് രോ മനാശംവരുത്തി വിട്ടയക്കേണ്ടതും ആകുന്നു'.
എന്ന ശ്രരഗോപാലകൃഷ്ണനാരായണരുശങ്കരരുശങ്കരരു. (ഒപ്പ)
പി. ജി., ബി. എ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.