താൾ:Ramayanam 24 Vritham 1926.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമായണം 64

(അന്തഃകരണമെന്നു സാരം) കരുതീടുമാറു് =ഒരിക്കലും വിട്ടുപോകാതെ സൂക്ഷിച്ചുവക്കത്തക്കവണ്ണം. വരം=അനുഗ്രഹം. കരുണാവാരിധി=വളരെ കൃപയുളളവൻ. ഭക്തന്മാർ എന്തു പ്രാർത്ഥിച്ചാലും അതൊക്കെ കൊടുക്കുന്നവൻ എന്നു സാരം. "സമാസമം" വൃത്തം. "വിഷമത്തിൽ സമസമം. സമത്തിൽ സമസംഗുരു. എന്നുള്ളർദ്ധസമംവൃത്തം 'സമാസമസമാഹ്വയം" എന്ന ലക്ഷണം. (വൃത്തമഞ്ജരി )

        നാലാം വൃത്തം കഴിഞ്ഞു.
           ---------O<>O---------


         അഞ്ചാം വൃ ത്തം .
             -------------------

(൧) കല്യാണരൂപീ വനത്തിൽ പോവാൻ

       വില്ലും ശരം കൈപ്പിടിച്ചോരു നേരം
       മെല്ലെപ്പുറപ്പെട്ടു പിന്നാലെ സീതാ
        കല്യാണിനീ ദേവി ശ്രീരാമരാമ.
   വ്യാ---കല്യാണരൂപീ=മംഗളസ്വരൂപൻ. (വിശേഷണം 'രാമൻ' എന്നു വിശേഷ്യം പ്രകരണബലത്താൽ ഉണ്ടാക്കണം) കൈപ്പിടിക്കുക=കയ്യിൽ പിടിക്കുക. കല്യാണിനീ=മംഗളസ്വരൂപിണീ.

(൨) മോദേന കൂടെപ്പുറപ്പെട്ടു സീതാം

        കോദണ്ഡധാരീ സമാലോക്യ രാമൻ
        വൈദഗ്ദ്ധ്യശാലീ രമേശൻ പറഞ്ഞു
      വൈദേഹിതന്നോടു ശ്രീരാമരാമ.


     വ്യാ---മോദന=(അ.  പു. തൃ. ഏ) സന്തോഷത്തോടുകൂടി.  സീതാം=(ആ. സ്ത്രീ. ദ്വി.  ഏ) സീതയെ. കോദണ്ഡധാരീ=(സ. പു. പ്ര.

ഏ) (വശേഷണം) വില്ലെടുത്തവൻ. സമാലോക്യ=(ല്യബന്തം. അ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/77&oldid=168443" എന്ന താളിൽനിന്ന് ശേഖരിച്ചത്