താൾ:Ramayanam 24 Vritham 1926.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഇരുപത്തിനാലുവൃത്തം

<poem> വ്യാ-- ശാപം........ അഹല്യ= അഹല്യയുടെ ശാപകാരണവും, അതിന്റെ പ്രകാരങ്ങളും രാമായണം ബാലകാണ്ഡത്തിൽ സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്. ചാരുസ്മിത...... മുഖി=ഭംഗിയുള്ള പുഞ്ചിരികൊണ്ട് തെളിഞ്ഞ മുഖത്തോടുകൂടിയവൾ; അരിയ=യോഗ്യനായ; ഗൗെതമൻ=അഹല്യയുടെ ഭർത്താവായ മഹർഷി: (൨൩)ആശ്ചരിയമധികതരം

വാച്ചുമുനിപടലികളും
കാഴ്ച കണ്ടു സുഖിച്ചധികം
കൂപ്പിത്തൊഴുമളവുപരി
ആത്തമോദം പെരുമ്പറകൾ
താക്കിസ്സുരപടലികളും
വാഴ്ത്തുന്നതും ചെവിക്കൊണ്ടൊരു
രാമരഘുനാഥ ജയ !

വ്യാ-- ആശ്ചരിയം=ആശ്ചർയ്യം(അത്ഭുതം) അധികതരം=വളരെ അധികം; മുനിപടലികൾ=മുനികളുടെ കൂട്ടങ്ങൾ;ആത്തമോദം(ക്രി.വി)= സന്തോഷത്തോടുകൂടി; താക്കി=അടിച്ചുമുഴക്കി; ഉപരി(അവ്യ)=മേൽഭാഗത്ത്; സുരപടലികൾ=ദേവന്മാർ; ചെവികൊള്ളുക=ചെവിയിൽ കൊള്ളുക(കേൾക്കുക) അഹല്യാശാപമോക്ഷത്തിൽ സാക്ഷികളായിരുന്ന മഹർഷിമാർക്കു രാമന്റെ അമാനുഷമായ മഹിമാതിശയം കണ്ടിട്ടാണ് വിസ്മയമുണ്ടായത്. ദേവന്മാരുടെ സന്തോഷകാരണവും അതുതന്നെ. (൨൪)മിഥിലയിലങ്ങകത്തുപുക്കു

സകലവരനൃ‌പസമക്ഷം
പുരഹരന്റെ പെരിയവില്ലു
മൊടിച്ചരിയ ജനകനൃപ_





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/66&oldid=168431" എന്ന താളിൽനിന്ന് ശേഖരിച്ചത്