88 രാമായണം
യ ഐശ്വര്യലാഭംകൊണ്ടു പുണ്യവാന്മാരാക്കിത്തീർത്തു. സ്ഥാനചി
ഹ്നങ്ങളൊഴികെയുള്ള സർവ്വസ്വവും ദാനം ചെയ്തതിനാൽ രാജാവിനു
നൈർധന്യമെന്ന ദോഷം വരാതിരിപ്പാൻ മൂലകാരകൻ പ്രയോഗി
ച്ചിട്ടുള്ള 'ഭൂപതേ:' എന്ന പദത്തെ നമ്മുടെ കവിയും വിട്ടിട്ടില്ല. അ
ർത്ഥഭേദം വരാത്തവിധം 'ഭൂപനു്' എന്നാക്കീട്ടേയുള്ളൂ. ഭൂമിയിൽ ന
വംനവമായ ധനം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുകയും അ
തിൽനിന്നും രാജഭാഗം കിട്ടുകയും ചെയ്യുമല്ലൊ. ഇവിടെ ഭൂപനു്
എന്ന വിശേഷ്യപദം സാഭിപ്രായമായി പ്രയോഗിച്ചിരിക്കകൊണ്ടു
'പരികരാങ്കുര'വും, ആലവട്ടം കുട തഴയെന്നിയെ ഒന്നും ശേഷി
ക്കാതെ സർവ്വസ്വവും കൊടുത്തു എന്നു വർണ്ണിച്ചിരിക്കകൊണ്ട് 'അതി
ശയോക്തി'യും അലങ്കാരങ്ങൾ.
(൩൫) നാലു കയ്യുള്ള വിഷ്ണുവിനെപ്പോലെ
നാലു പുത്രന്മാരേക്കൊണ്ടു രാജാവും,
നാലു ദന്തങ്ങളുള്ള മഹേന്ദ്രമാം
വാരണംപോലെ ശോഭിച്ചു ഗോവിന്ദ !
വ്യാ__ദന്തങ്ങൾ=കൊമ്പുകൾ, മാഹേന്ദ്രം=മാഹേന്ദ്രനെസ്സംബ
ന്ധിച്ചതു്. (ദേവേന്ദ്രന്റെ വാഹനമായിട്ടുള്ളത്) വാരണം=ആന.
(ഐരാവതം) ഈ പദ്യം __,
"സുരഗജ ഇവ ദന്തൈർഭഗ്നദൈത്യാസിധാരൈ_
ർന്നയ ഇവ പണബന്ധവ്യക്തയോഗൈരുപായൈഃ
ഹരിരിവ യുഗദീർഗ്ഘൈർദ്ദോഭിരംശൈസ്തദീയൈഃ
പതിരവനിപതീനാം തൈശ്ചകാശേ ചതുർഭിഃ"
എന്ന രഘുവംശശ്ലോകത്തിന്റെ ഒരു സാമാന്യപരിഭാഷയാ
ണ്. എന്നാൽ മൂലത്തിലെ രണ്ടാംപാദത്തെ കവി തന്റെ പരി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Devarajan എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |