താൾ:RAS 02 04-150dpi.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

244

അതിനിന്നിയലുന്നകാലമേ

തിതിചിന്തിപ്പവരെത്ര ദുർല്ലഭം

ഗുണമെന്നൊരു വസ്തുമാത്രമ

ല്ലിണയായ്ദോഷവുമൊന്നു കാണുമേ

ഗുണദോഷ‌വിവേകമെന്നിയേ

പിണയും തെറ്റുകളറ്റമറ്റതാം

൨. ഒരുനാടു പിടിച്ചടക്കി,ന

ല്ലൊരുവൻ കോട്ടചമച്ചുറപ്പിനായ്

മണിമേടമഹാ വിശേഷമായ്

പണിചെയ്തായതലംകരിച്ചതിൽ,

൩. സുഖമായ്ക്കുടികൊണ്ടിടാമിനി

സ്സുകരം സർവ്വവുമെന്നുറയ്ക്കവേ

പിടിവിട്ടിഹ നാടുമൊക്കയും

കടലിൽ താണു മുടിഞ്ഞിടുന്നഹോ!

൪. അറിവില്ല കഴിഞ്ഞതൊന്നുമേ;

അറിയാവല്ല വരുന്ന കാർയ്യവും;

അഥനൂനമടുത്ത മാത്രയിൽ

കഥയെന്താണതുമാർക്കറിഞ്ഞീടാം?

൫. വെറിയോടു ജഗത്തിനൊത്തിടും

മറിമായങ്ങളറിഞ്ഞിടാ നരൻ,

ഫലമെന്തു വിശേഷബുദ്ധിയാൽ

കലരുന്നുണ്ടവനായവസ്ഥയിൽ?

൧. അയി! ജീവിതശൈലമൌലിയിൽ

കയറാൻ കോപ്പുകൾ കൂട്ടിടുന്നിഹ

നരസഞ്ചയമാശയായിടു

ന്നൊരു പാശത്തിനെയാശ്രയിച്ചുതാൻ.

൨. ചില രാദ്യമതിൽ പിടിക്കവേ

ചിലരൊട്ടങ്ങു കടന്നുകൂടവേ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/45&oldid=167593" എന്ന താളിൽനിന്ന് ശേഖരിച്ചത്