താൾ:Puranakadhakal Part 1 1949.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
കപോതചരിതം
27

മാണെന്നു വിചാരിപ്പാനുള്ള മൂഢത്വം മാത്രമേ ആ മന്ദബുദ്ധിക്കുണ്ടായുള്ളൂ.

ഒരു നിമിഷം കഴിഞ്ഞപ്പോഴേയ്ക്കും കാറ്റ് ശമിച്ചു. ഇരുട്ടടഞ്ഞിരുന്ന ആകാശം മുഴുവനും വെളുത്തു വിളങ്ങി. മഴക്കാറിന്റെ ഒരു ചിഹ്നംകൂടി കാണ്മാനില്ലാതായി. ആ സൂൎയ്യൻ അസ്തമിച്ചിരുന്നു. അവിടവിടെയായി മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളോടുകൂടിയ നഭസ്സ് വിടൎന്നുനില്ക്കുന്ന ആമ്പൽപ്പൂക്കൾ നിറഞ്ഞ നിൎമ്മലമായ സരസ്സുപോലെ ശോഭിച്ചു. മഴവിട്ടതുകൊണ്ടു മനസ്സുകുളുൎത്ത വേടൻ നിന്നിരുന്ന പ്രദേശം അറിവാനായി നാലുപുറവും നോക്കിയപ്പോൾ അവന്റെ കുടിൽ അകലെയാണെന്നു മനസ്സിലായി. അന്നുരാത്രി ആ മരത്തിന്റെ അടിയിൽ തന്നെ കഴിച്ചുകൂട്ടാതെ നിവൃത്തിയില്ലെന്നു കണ്ടു താഴത്തു വീണുകിടന്നിരുന്ന ഇലകൾ പെറുക്കി നിലത്തുവിരിച്ച് ഒരു കല്ലിന്മേൽ തലയും വെച്ചുകൊണ്ട് അവൻ കിടക്കുകയും ക്ഷീണിച്ചു തളർന്നിരുന്നതിനാൽ വേഗത്തിൽ ഉറങ്ങിപ്പോവുകയും ചെയ്തു.

ആ മരത്തിന്മേൽ വളരെക്കാലമായി ഒരു പ്രാവു പിടയോടു കൂടി പാൎത്തിരുന്നു. ഇര തേടുവാനായി പകൽ പുറത്തേയ്ക്കു പോയ പ്രാവു് അന്നേദിവസം കാറ്റും മഴയും തുടങ്ങിയ ഉടനെ കൂട്ടിലേയ്ക്കും മടങ്ങിവന്നപ്പോൾ അതേ ആവശ്യത്തിനായി പോയിരുന്ന പെൺപ്രാവു തിരികെ വന്നെത്താത്തതുകൊണ്ടു വ്യസനിച്ചു വിലപിച്ചുതുടങ്ങി. അതു കേട്ടപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/33&oldid=216773" എന്ന താളിൽനിന്ന് ശേഖരിച്ചത്