താൾ:Puranakadhakal Part 1 1949.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നന്ദാചരിത്രം‌
5

തും ആ വൻകാട്ടിന്റെ സഹായംകൊണ്ടായിരുന്നു വളരെക്കാലം മനുഷ്യരുടെ രാജാവായിരുന്നതിന്റെ ശേഷം സ്വധൎമ്മത്തിൽ പിഴ പറ്റിയതുകൊണ്ടു ശാപമേറ്റു വ്യാഘ്രത്വം പ്രാപിച്ചു നൂറുകൊല്ലക്കാലമായി മൃഗങ്ങളുടെ രാജ്യം ഭരിച്ചുകൊണ്ടു ശാപാവസാനത്തെ പ്രതീച്ചുകൊണ്ടിരുന്ന വ്യാഘ്രരാജനും അവിടെത്തന്നെയാണ് വസിച്ചിരുന്നതു്.

രോഹിതപൎവ്വതത്തിൻ്റെ താഴ്വരയിൽ ഒന്നാന്തരം പച്ചപ്പുല്ലു പടൎന്നു വളൎന്നു നില്‌ക്കുന്നതു ഗോപന്മാർ നോക്കിക്കണ്ടു ദുഷ്ടമൃഗങ്ങൾ നിറഞ്ഞ ആ ഭാഗത്തേയ്ക്കു പശുക്കൾ പോകാതിരിപ്പാൻ വേണ്ട മുൻകരുതലുകൾ ചെയ്തു. അവർ അങ്ങോട്ടു പോവാൻ തരംനോക്കുന്ന പശുക്കളെ തടുത്തുനിൎത്തി. എന്നിട്ടും യൌവനുംകൊണ്ടു മേനിത്തഴപ്പുകൊണ്ടും പുളച്ചുനിന്നിരുന്ന നന്ദ എന്ന മുൻവിവരിച്ച പശു പുല്ലിന്നുള്ള കൊതികൊണ്ടു് എങ്ങിനെയൊ കൂട്ടത്തിൽ നിന്നു തെറ്റി പൊന്തകളുടെ ഇടയിൽകൂടിക്കടന്നു പതുക്കെ ഗോപാലന്മാരാരും അറിയാതെ നരികൾ നിറഞ്ഞ മലംചുവട്ടിലേയ്ക്കു കടന്നുചെന്നു. അവിടെ എത്തി അതേവരെ മറ്റൊരു പശുവും സ്വാദുനോക്കാത്ത ആ വിശേഷപ്പെട്ട പുല്ലുകടിച്ചു തുടങ്ങിയപ്പോഴയ്ക്കും അത്യ്ച്ചത്തിൽ ഗൎജ്ജിച്ചുകൊണ്ടു ഭയങ്കരമായ ഒരു മഹാവ്യാഘ്രം അതിന്റെ ചോരയണിഞ്ഞ തേററകളെ പുറത്തേയ്ക്കു കാണിച്ചുകൊണ്ടു് നന്ദയുടെ നേരെ ഒരു ചാട്ടം ചാടി. ഗോക്കളുടെ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/11&oldid=216750" എന്ന താളിൽനിന്ന് ശേഖരിച്ചത്