രുമണ്വാൻ - (വിചാരിച്ചിട്ട്)
ദോഷങ്ങളോടിടപെടാത്തവനെങ്കിലും താൻ ദോഷങ്ങൾചെയ്തവനതെന്നൊരു ശങ്കയോടെ തൽക്കാലമെങ്കിലുമുടൻ പുറമേക്കു പോയാൽ പുക്കുന്നു ദാസരവനീപതിതൻറെ മുമ്പിൽ
(അടുത്തുചെന്നു) മഹാരാജാവു ജയിച്ചാലും.
രാജാവ - (പീഠം ചൂണ്ടിക്കാണിച്ചു) രമണ്വൻ ! ഇവിടെ ഇരിക്കു.
രുമണ്വാൻ - ( ചിരിച്ചുകൊണ്ട ഇരുന്നിട്ട) വിന്ധ്യ കേതുവെ ജയിച്ചുവന്ന വിജയസേനൻ ഇതാ നമസ്കരിക്കുന്നു.
(വിജയസേനൻ അപ്രകാരം ചെയ്യുന്നു).
രാജാവ - (ആദരത്തോടെ ആലിംഗനം ചെയ്യു) ത നിക്കിപ്പോൾ സുഖക്കേടൊന്നുമില്ലല്ലൊ.
വിജയസേനൻ - തിരുമനസ്സിലെ അനുഗ്രഹത്താൽ ഇപ്പോൾ സുഖംതന്നെ.
രാജാവ - വിജയസേനാ! ഇരിക്കു.
(വിജയസേനൻ ഇരിക്കുന്നു) രാജാവ - വിജയസേനാ ! വിന്ധ്യകേതുവിൻറെ വർത്തമാനം എന്തൊക്കെയാണ്? പറയു.
വിജയസേനൻ - മഹാരാവേ ! തിരുമനസ്സുകൊണ്ടു കോപിച്ചാലുള്ള അവസ്ഥയിലായി എന്നല്ലാതെ മറെറന്തു പറവാനാണ് ?.
രാജാവ - എന്നാലും വിസ്തരിച്ചുതന്നെ കേൾക്കണം.
വിജയസേനൻ - മഹാരാജാവേ ! എന്നാൽ കേട്ടാലും- ഇവിടെ നിന്നു ഞങ്ങൾ, തിരുമനസ്സിലെ കല്പനപ്രകാരം കരിതുരഗപദാതി സൈന്യങ്ങളോടു കൂടി പുറപ്പെട്ടു മൂന്നു ദിവസംകൊണ്ടു വളരെ ദൂരം നടന്നെത്തി, പ്രഭാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.