യാൽ ഈ സ്ഥലങ്ങളിൽ പദത്തിന്റെ അന്തത്തിൽ ഇരിക്കുന്ന യകാരത്തെ ലോപിപ്പിച്ചിരിക്കകൊണ്ട് അവിടെ "പദാന്ത യവസൎഗാണാം ലോപേതി സ്വര വിക്രിയാ" എന്നു നടേവിൎഗ്ഗ സന്ധിയിൽ പറഞ്ഞിരിക്കുന്ന പ്രമാണത്തെ ആദരിച്ചിട്ടു പിന്നത്തതിൽ സ്വരസന്ധി പാടില്ലെന്നു സമാധാനം കണ്ടുകൊള്ളേണ്ടതാകുന്നു.
അവൎണ്ണസ്യ ഭവേ ദ്യോഗഇവൎണ്ണേന പരേണ ചേൽ |
അവൎണ്ണത്തിന്നു പരമായിരിക്കുന്ന ഇവൎണത്തോട് യോഗം ഭവിക്കുമെങ്കിൽ ഇത് ഐകാരമായിട്ടും അതുപോലെ ഉവൎണ്ണത്തോടുള്ള യോഗം ഒകാരമായിട്ടും ഇച്ഛിക്കപ്പെടുന്നു. അതുപോലെ എദൈത്തുകളോടുള്ള ഐകാരമായിട്ടും ഓദൌത്തുകളോടുള്ള യോഗം ഔത്തായിട്ടും സ്മൃതമായി. ഒത്വോഷ്ഠാന്തമായിരിക്കുന്ന സമാസത്തിങ്കലാകട്ടെ പ്രിയോതു എന്നും അധരോഷ്ഠമെന്നും പോലെ ഓത്തായിട്ടും ഭവിക്കുന്നു.
യോഗം=സംബന്ധം. എദൈത്തുകൾ=എത്തും ഐത്തും. എത്=എകാരം. ഒത്=ഒകാരം. ഔത്=ഔകാരം. സ്മൃതം=സ്മരിക്കപ്പെട്ടത്. സ്മരിക്ക=വിചാരിക്ക. ഔതോഷ്ഠാന്തം=ഔതോഷ്ഠാങ്ങൾ അന്തത്തിങ്കൽ ഉള്ളത്. ഒത്വോഷ്ഠങ്ങൾ=ഒതുശബ്ദവും ഒഷ്ഠശബ്ദവും.
അകാരത്തെയൊ ആകാരത്തെയൊ പരമായിരിക്കുന്ന ഇകാരത്തോടൊ ഈകാരത്തോടൊ യോജിപ്പിക്കുമ്പോൾ അവിടെ എകാരവും, ഉകാരത്തോടൊ ഊകാരത്തോടൊ യോജിപ്പിക്കുമ്പോൾ ഒകാരവും, എകാരത്തോടൊ ഏകാരത്തോടൊ യോജിപ്പിക്കുമ്പോൾ ഔകാരവും വരുന്നതാകുന്നു. എന്നാൽ ഒരു സമാസത്തിന്റെ അവ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.