താൾ:Prasangamala 1913.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രസംഗമാല.

നമ്മുടെ മാത്രഭാഷ.


മാന്യ സഭാവാസികളേ!

സാഹിത്യരസികന്മാർ നിറഞ്ഞിരിക്കുന്ന ഈ സദസിൽ സന്ദ്യ ഭാജിതമായ ഒരു വിഷയത്തെപ്പറ്റി പ്രസംഗിക്കാനുള്ള പ്രാപ്തിയുണ്ടായിട്ടില്ല ഞാൻ ഈ വേഷം കെട്ടിയത്. എന്നാൽ പിന്നെ ആരംകാരുംകൊണ്ടായിരിക്കുണോ എന്നും സംശയിക്കേണ്ട. വാസ്തവം പറയുകയാണെങ്കിൽ കാലത്തിനൊത്ത കോലം കെട്ടിയെന്നോയുള്ളൂ. കുയിലിന്റെ നാദം നല്ലതാണെന്നു കരുതി കാക്ക കരയാതിരുന്നാൽ മൗനാവസ്ഥയിൽ കാക്ക കുയിലായും കുയിൽ കാക്കയായും ഗണിക്കപ്പെടുവാൻ സ ഗതിയാകുന്നതു വലിയ കഷ്ടമാണല്ലോ അതുകൊണ്ടു കാക്ക കരയുന്നതു കുയിലിനെ വേർതിരിച്ചു കാണിക്കുവാൻ മാത്രമാണെന്നു സഭ്യന്മാർ സദയം സമാധാനപ്പെടുന്ന പക്ഷം അഹംകാരം എന്ന ദോഷം എന്നിൽ ആരോപിക്കാതെ കഴിയാവുന്നതാണ് .

ഈ സഭയുടെ അഭ്യയദത്തെ കാംക്ഷിക്കുന്നവരും എന്റെ സ്നേഹിതന്മാരായ ചില മാന്യന്മാർ അല്പദിവസം മുമ്പ് ഇങ്ങനെ ഒരു പ്രബന്ധം വായിച്ചാൽ കൊള്ളാമെന്നു പറയുകയുണ്ടായി ദുരഭിമാനം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/4&oldid=207511" എന്ന താളിൽനിന്ന് ശേഖരിച്ചത്