ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakrithikathakal.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
31

"പ്രിയ സുഹൃത്തേ!" സ്നേഹാർദ്രമായ സ്വരത്തിൽ കുഴിയാന തുടൎന്നു. "മൂക്കുകൊണ്ടു മണ്ണു തുരന്നു് മുമ്പോട്ടു പോകുമ്പോൾ, എന്തു ചെയ്യുന്നുവെന്നു് ഞാൻ ആലോചിച്ചു എന്നുവിചാരിക്കുക. ഒട്ടും നിശ്ചയമില്ലാത്ത ജോലി; എന്തിനു ചെയ്യുന്നുവെന്നും അറിയാതെ ചെയ്യുന്ന ജോലി. തക്ക ഫലം കിട്ടുമെന്നും നിശ്ചയമില്ലാത്ത ജോലി. എങ്കിലും, അവസാനത്തിൽ എല്ലാം ശരിയായിത്തീരുന്നു. മണ്ണ് തുരന്നു നീക്കിയ സ്ഥലം, ഒരു കൊട്ടാരമായി ഞങ്ങൾ രൂപാന്തരപ്പെടുത്തുന്നു. വരൂ; ഞാൻ എൻറെ കൊട്ടാരത്തിലേക്കു കൊണ്ടുപോകാം. ആ കൊട്ടാരം കാണുമ്പോൾ, നിങ്ങളുടെ മ്ലാനത മുഴുവൻ തീരും. അതും ഒരു സാധനപാഠവും നിങ്ങളെ പഠിപ്പിക്കും. നമ്മുടെ പരിശ്രമങ്ങൾ, സൽഫലം ദാനം ചെയ്യും. അതുകൊണ്ടു് ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക."

ചീവീടിന്റെ ക്ഷമയറ്റു. ഇടയ്ക്കു് കയറി, അതുപറഞ്ഞു: "കൊള്ളാം. ഇത്രയും പാടുപെട്ടതു്, ഞാൻ പ്രതീക്ഷകളോടെ പ്രവർത്തിയെടുക്കണമെന്നു് പറയുവാനാണോ? ഒരു പ്രയാസമേയുള്ളൂ. അലസനായി കഴിയുവാൻ, വെറുതെ കാത്തിരിക്കുവാൻ, അതു പ്രയാസമാണു സ്നേഹിതാ."

"എല്ലാവരും, എപ്പോഴും, കാൎയ്യമായി എന്തെങ്കിലും ചെയ്യുക തന്നെ വേണം. ചെയ്യുന്നതിനെല്ലാം, പെട്ടെന്നു ഫലം കിട്ടി എന്നു വരികയില്ല. എങ്കിലും നിങ്ങൾ കാത്തിരിക്കണം. ചിലപ്പോൾ കാത്തിരിക്കുന്നതു് ഒരു ജോലി തന്നെയാണ്; അതും ഞാൻ പ്പായി പറയുന്നു."

"https://ml.wikisource.org/w/index.php?title=താൾ:Prakrithikathakal.pdf/35&oldid=238142" എന്ന താളിൽനിന്ന് ശേഖരിച്ചത്