താൾ:Pracheena Malayalam 2.djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
‘സാമന്താനാം ദ്വിജാ തീനാം നായകഃപരിചാരകഃ’

(കേരള മഹാത്മ്യം)[1]

  ഇപ്രകാരം ശൂദ്രർ ബ്രാഹ്മണരെ അപേക്ഷിച്ചു് നികൃഷ്ടന്മാരും ദാസന്മാരും പരിചാരകന്മാരും ബ്രാഹ്മണർക്കു തൊട്ടുണ്ണാൻ പാടില്ലാത്തവരും ആകുന്നെന്നു കാണുന്നു. ഒരു ചാത്തത്തിനു കൂടിയാൽ ഒരു നേരത്തെ ഭക്ഷണവും ഒരു മുണ്ടും രണ്ടോ മൂന്നോ പണവും കുറെ പലകാരവും കിട്ടും. ഭാർഗവന്റെ ഏർപ്പാടും പുതിയ മേളവും സർവാദികാരവും തകർത്തുകൊണ്ടിരിക്കുന്ന അക്കാലത്തു് എല്ലാം കൊണ്ടും ഏഴയും (അഗതിയും) ദാസനും ആയിരിക്കുന്ന ശൂദ്രൻ എല്ലാം കൊണ്ടും വലിയവനായ ബ്രാഹ്മണനെ നടപ്പിനു വിരോധമായിട്ട്‌ ക്ഷണിക്കുമോ? അപ്പോൾ അവന്റെ നാക്കിനെ അറുക്കുകയില്ലയോ? നിസ്സാരമായ ആദായത്തിനുവേണ്ടി ആ കുലീനൻ ഇതിൽ പ്രവേശിച്ച്‌ ഭ്രഷ്ടനാവാൻ തുനിയുമൊ? ബ്രാഹ്മണരുടെ പ്രതാപവും ശക്തിയും കുറഞ്ഞിരിക്കുന്ന ഇക്കലാത്തു ഒരു നമ്പൂരിയെ ഒരു ശൂദ്രൻ ക്ഷണിക്കുമോ? ആ ഉല്കൃഷ്ടൻ നികൃഷ്ടന്റെ അവിടെ ഒരു മാതിര പുലകുളി ഊണികളെപ്പോലെ ചാടിക്കേറി ഇരുന്നുണ്ടുകളയുമൊ? ഇതു ശുദ്ധ ഭോഷ്കു തന്നെ. അതിനാൽ ദാരിദ്ര്യാദി നിമിത്തമെന്നു പറയാൻ പാടില്ല.

  ചിത്തഭ്രമം കൊണ്ടാണെങ്കിൽ, ചാത്തമൂണെന്നതു് ധർമ്മമെന്നമട്ടിൽ സാധാരണ ആർക്കും കൊടുക്കത്തക്കതും കിട്ടത്തക്കതുമല്ല. അതിലേക്കുള്ള ആൾ (പുരുഷൻ) ഇണങ്ങനും മര്യാദക്കാരനും ആയിരിക്കണം. മുൻകൂട്ടി ക്ഷണിക്കപ്പെടണം. ചാത്തമുണ്ണുന്ന ദിവസം അയാൾ വിധി പ്രകാരമുള്ള വ്രതനിയമത്തിലിരിക്കണം. ഇങ്ങനെയുള്ളവനെ മാത്രമെ ക്ഷണിക്കയും ഊട്ടുകയും ചെയ്കയൊള്ളൂ. സ്ഥിതിക്കു ചിത്ത ഭ്രമക്കാരനെ വിളിക്കയില്ല. അവൻ സ്വയമേവ വന്നാലും സ്വീകരിക്കയുമില്ല. ഇതിനാൽ ചിത്തഭ്രമം കൊണ്ടെന്നു പറയുന്നതിനും പാടില്ല.


8
 
  1. ഇതുകൂടാതെ ഇനിയും ശൂദ്രരെക്കുറിച്ചു് കേരളമാഹാത്മ്യം, ശങ്കരസ്മൃതി മുതലായവയിൽ പറഞ്ഞിട്ടുള്ളതിനെ ഇനിയൊരു സ്ഥലത്തു വിസ്താരമായികാണിക്കും
"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/41&oldid=215704" എന്ന താളിൽനിന്ന് ശേഖരിച്ചത്