<poem> തന്നെത്തുണയ്ക്കുവതിനായുധജാലമേന്തി- സ്സന്നാഹമാൎന്നു ചുഴലും ചില ഭൃത്യരോടും അന്നപ്പടയ്ക്കിടയിലുദ്ധതനാം ബകം പോൽ ചെന്നപ്പൊഴേക്കരികൾ വന്നിവരേ വളഞ്ഞു. ൫൮
കോട്ടം വരാതൊരു കുതിക്കു പുറത്തു ചാടി
കൂട്ടം മുടിപ്പതിനു കൈമ്മൾ നിനച്ചുറച്ച്
പെട്ടെന്നുയൎന്ന സമയത്തരശന്റെ വീര-
പ്പട്ടം ധരിച്ച പടയാളി പിടിച്ചു നിൎത്തി. ൫൯
കാലിൽ കണക്കിനൊരു ചങ്ങലയിട്ടു യുദ്ധം
ശീലിച്ച രാജഭടർ മൂപ്പരെ,യൊട്ടു മുൻപെ
ജേലിങ്കലിട്ട പടനായകനോടുകൂടെ
പ്പാലിച്ചുകൊണ്ടവിടെ നിന്നു നയിച്ചു മെല്ലെ. ൬൦
ആശാനുമപ്രഭുവിനും വിപരീതദൈവാ-
ദേശാൽ പിണഞ്ഞ തകരാറിലൊരന്ന്യദുഃഖം
ഏശാതെക'ണ്ടഴിമുഖത്തു'രുവിൽ കയറ്റി-
ദ്ദേശാന്തരത്തിനിവിടന്നു കടത്തി വിട്ടൂ. ൬൧
ധിക്കാരിയാമവനെയിങ്ങിനെയുദ്വസിച്ചു
സൎക്കാരിലേക്കു മുതലൊക്കെയെടുത്തു ചേൎത്തു
ദുഷ്കാലമൊക്കെയുമകറ്റി മഹീമഹേന്ദ്ര-
നക്കാലമിസ്ഥലനിവാസികളെപ്പുലൎത്തി. ൬൨
'കുലശേഖര'സംജ്ഞയാൎന്ന നൽ-
'പുര'മായീ പുനരപ്രദേശവും;
പലരും തെളിവോടു വാഴ്ത്തിനാർ
'ഖലനിഷ്ക്കാസന'മാൎത്തിഹീനരായ്. ൬൩
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |