22
കണ്ടാൽ കരിങ്കുഴലിയാളെ നമുക്കിതിന്മേ-
ലുണ്ടായ സംശയമൊഴിപ്പതിനുണ്ടുപായം;
മിണ്ടാവതല്ലവിടെയും പലരുണ്ടു കാപ്പാൻ
തിണ്ടാടിടും തരുണിയല്ലവളെന്നു കേൾപൂ ൧൦
സേനാനിതന്നനുജനോതിയ വത്തൎമാനം
മാനാതിരേകമിയലുന്നൊരു കൈമ്മൾ കേട്ട്
ആ നായരച്ചതി നടത്തിയതെങ്കിലിപ്പോ-
ളാനായമൊന്നവനു വൈക്കണമെന്നുറച്ചാൻ. ൧൧
കല്പിച്ചു തൻ കരളിലിങ്ങിനെ ദേശനാഥ-
നുല്പന്നരോഷമുപമന്ത്രിയോടാജ്ഞ ചൊന്നാൻ
അല്പിഷ്ഠനാമവനെ വേഗമമച്ചൎ ചെയ്‌വാൻ
മല്പക്ഷപാതികൾ ഗമിക്കുവിനിക്ഷണത്തിൽ. ൧൨
എല്ലാം നമുക്കു ശരിയാമെതിരാളിമാരി-
ങ്ങില്ലാതിരിക്കിലതുതന്നെ വിശേഷലാഭം
പൊല്ലാത്ത രോഗമുടലീന്നൊഴിയാതിരുന്നാൽ
കൊല്ലാതെ കൊല്ലുമതു ജന്മികളെ ക്രമത്താത ൧൩
കായസ്ഥനായൊരു 'പഴിഞ്ഞി' പറഞ്ഞിതപ്പോ-
ളീയക്രമം വിഹിതമല്ല വിപത്തിനത്രേ
ആയത്തനല്ലിഹ നമുക്കുവനിന്നി മേലാൽ
പേയത്തരം പറകയല്ലിതു സൂക്ഷ്മമെല്ലാം. ൧൪
കൊല്ലം മുതൽക്കഴിമുഖം വരെയുള്ള രാജ്യ
മെല്ലാം പിടിച്ചു തനതാക്കിയ മന്നവന്റെ
മല്ലൽപടത്തലവനോടിവിടത്തെ വൃത്തം
കല്യാണഗാത്രിയവൾ ചെന്നു പറഞ്ഞു പോലും. ൧൫
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |