താൾ:Prabhushakthi oru Gandakavyam 1914.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>   മൂന്നാം സർഗ്ഗം   21


മച്ചേറി വാഴുമെജമാനനെ വന്നു കൂപ്പി തച്ചേട്ടനെത്തിയ വിപത്തിനെയുച്ചരിച്ചാൻ. ൪

സമ്മാനമേറ്റ സരസൻ തവ സൈന്യപാലൻ ചുമ്മാതിരുന്നൊരു ചുണങ്ങു ചുഴഞ്ഞപോലെ അമ്മാനമുള്ളൊരു മനുഷ്യനു മത്തു വെച്ചി- ക്കുമ്മാട്ടിലെക്കുറിയിലുള്ളൊരു കൂർമ്മ കെട്ടു. ൫

ശങ്കുപ്പണിക്കർ ശവമായതിലല്ല ഖേദം ഹുങ്കുള്ള നമ്മുടെയ പൂർവവിരോധി 'മറ്റം ' പങ്കുന്നി നിന്നു പകരം പക വീട്ടുവാനായ് നിൻ കുറ്റവാലിയൊടു ചേർന്നതെനിക്കസഹ്യം. ൬

പത്തമ്പതായുധമെടുത്ത ജനങ്ങളോടു - മൊത്തങ്ങുവന്നു ശഠനിന്നലെ രാത്രിയിങ്കൽ ചിത്തം മറന്ന പടനായകനോടെതിർത്താൻ മത്തദ്വിപത്തൊടു മറുത്തു കടന്നൽ പോലെ. ൭

ഊക്കൻ കഠാരി കരളിൽ ചതിയാൽ തറച്ചു ചാക്കമ്മഹാഭടനടഞ്ഞൊരു ലാക്കുനോക്കി ആക്കം നടിച്ചതിഥിയെസ്സുഖമായ് നയിച്ചാൻ നീക്കം വരാതെ ജനനീതി നൃപോത്തമൻ പോൽ. ൮

മറ്റത്തു മൂപ്പരുടെ മാതിരിയിക്കെയോർത്താൽ മറ്റുള്ളവർക്കധിക കർശനമുള്ളിലുണ്ടാം  ; മുറ്റത്തു നിൽപ്പൊരു മുരുക്കു മുതിർന്നു കണ്ടാൽ തെറ്റെന്നു മൂടൊടു മുറിച്ചതു മാറ്റിടേണം.൯





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/29&oldid=166730" എന്ന താളിൽനിന്ന് ശേഖരിച്ചത്