<poem> രണ്ടാം സർഗ്ഗം. 19
കൂടുന്നൊരാസ്ഥയൊടു നീതി മഹീതലത്തിൽ തേടുന്നു നല്ല നയശാലികളുള്ള ദേശം ; കാടുള്ള ദിക്കിലു മനീതിയെ മാർഗ്ഗണം ചെ- യ്തോടുന്ന കൂട്ടരവരെന്നു ജഗൽപ്രസിദ്ധം.൫൩
ആരാഞ്ഞു ചെൽവൊരു നരിക്കു വിശപ്പു തീർപ്പാ - നൊറാതെ മുന്നിലെതിരിട്ടൊരു മൂരിപോലെ ആ രാജഭൃത്യരരികത്തണയുന്ന നേരം തീരാത്ത ഗർവുടയ ദുർഭഗനസ്തമിക്കും. ൫൪
എന്നും പറഞ്ഞവരെയാശു മടക്കി വിട്ട - പ്പൊന്നുംപിടിച്ചുരികയേന്തിയ യുദ്ധവീരൻ മുന്നിട്ടു തൻഭടജനത്തൊടുമാദിനാട്ടി- ലന്നിട്ടിലെത്തിയുചിതജ്ഞതയുള്ള ധന്ന്യൻ. ൫൫
തൻ ചാരപുരുഷർ കുറുപ്പിനെ രാത്രിയിങ്കൽ തുഞ്ചാനരാതിരുടെ കൈയിലകപ്പെടാതെ അഞ്ചാതെ വീണ്ടകഥ കേട്ടു പടയ്ക്കു നാഥൻ വൻ ചാരിതാർത്ഥ്യമകതാരിലടഞ്ഞിതിപ്പോൾ. ൫൬
പേടക്കുരങ്ഗമിഴിയാൾക്കു വിരോധിമൂല- മാടല്ക്ക സങ്ഗതി വരാതെയിരിപ്പതിന്നായ് കൂടെത്തുണയ്ക്കുവതിനായവനമ്പലത്തിൽ കേടറ്റ കിങ്കരരെ വിട്ടൊരു കാവലിട്ടാൻ. ൫൭
ഓടായ്മൾതന്നരമനക്കതി ദൂരെയല്ലാ-
തീടാർന്ന തൻ പടയൊടും പടനായകൻ താൻ
കൂടാര പങ്ക്തികൾ ചമച്ചകലേ കുലുക്കം
കൂടാതെയങ്ങു ന്വസിച്ചഥ നീതിശാലി. ൫൮
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |