12 പ്രഭുശക്തി
"വൈഷമ്യമാണിവിടെ മത്സരമിജ്ജനത്തിൻ ദോഷത്തിനാൽ പലരുങ്ങു വലഞ്ഞിടേണ്ടാ" ശേഷം ജനത്തിനുടെ നന്മ നിനച്ചിവണ്ണം ദ്വേഷം വരാതവിടെനിന്നു കുറുപ്പു ചൊന്നാൻ ൧൨
'പോകുന്നുഞാൻ ഭവതിയോടു പറഞ്ഞപോലി- ങ്ങാകുന്നതൊക്കെ വിധിയെന്നറികോമലാളേ! മാഴ്കുന്നതിന്നിട വരില്ല നിനക്കു പക്ഷേ; ചാകുമ്പുമാനവമതിക്കവകാശിയല്ലേ" ൧൩
എന്നക്കുറുപ്പിനുടെവാക്ശരമേറ്റു കാതി- ലൊന്നങ്ങു ഞെട്ടി മൃദുഗാത്രി മറിഞ്ഞു വീണാൾ; മന്ദം കുറുപ്പവരുമായ് നടകൊണ്ടിതപ്പോൾ വന്നത്തലന്ന്യരറിയാനിടയാക്കിടാതെ' ൧൪
പ്രാണൻ പിരിഞ്ഞൊരുടൽ പോലെ മഠത്തളത്തിൽ തൂണിൻ ചുവട്ടിലൊരു കല്ലുരുവം കണക്കെ ഏണാക്ഷിയാൾ പിടലി ചെറ്റു ചെരിച്ചു താനേ വാണാളനന്തവിധചിന്തയൊടന്തരംഗേ ൧൫
"ആരാണൊരാശ്രയമെനിക്കിനിയെന്റെ ഭർത്ത വാ രാക്ഷസന്റെ വലയിങ്കൽ വലഞ്ഞു കഷ്ടം! ഘോരാസുരപ്പടകളെ പ്പൊടിയാക്കിയോരി- മ്മാരാന്തകപ്രിയയുമിന്നു വെടിഞ്ഞിതോ?മാം ൧൬
മാതാവു ചത്തധികവത്സലനാകുമെന്റെ
താതൻ മരിച്ചു മണികർണ്ണികയിങ്കൽ മുന്നം
സ്ഫീതാനുരാഗമിയലും പതിയെപ്പിരിഞ്ഞി
സ്വാതന്ത്ര്യജീവിതമെനിക്കിനിയെന്തിനയ്യോ! ൧൭
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |