ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാം സൎഗ്ഗം
- വാക്കാണമേല്പതിനൊരുങ്ങിയിറങ്ങുമപ്പോ -
- ളൊക്കാതെയാമിവിടെ നമ്മുടെ നാട്ടുഞായം.
- ഇന്നാകയാലവനെയിങ്ങു പിടിച്ചു കൊണ്ടു-
- പോന്നാകി ലേ മമ മനസ്സിനു സൌഖ്യമുള്ളു
- പിന്നാവലാതി പറവാനവൾതന്നെ നേരേ
- വന്നാലടിച്ചുതളിവേലയവൾക്കുമേകാം.
- എന്നിപ്രകാരമവനാത്മനിയോഗമോതി-
- ത്തന്നിഷ്ടസാധ്യമതിലാശമുഴുത്തുവാണാൽ
- പന്നിക്കു വച്ച വല കാത്തു വനത്തിൽ വേട.
- നുന്നിദ്രനായുടമയോടമരുന്ന പോലേ.
- ഏമാന്റെ കല്പന ശിരസ്സിലെടുത്തു നന്ദി -
- ച്ചാ മാത്രയിൽ ഢടിതിയായ് നടകൊണ്ടു ഭൃത്യൻ;
- ധീമാന്ദ്യമോടധമനായ പുമാനു ദുഷ്ട-
- ക്കീമാട പോയ് കിട പിടിപ്പതു കുറ്റമല്ല.
- അഞ്ചാറു പേരഴിമതിത്തൊഴിലുള്ള ദുഷ്ട-
- രഞ്ചാതെചേ ന്നിരുളടഞ്ഞൊരു രാത്രിയിങ്കൽ
- പഞ്ചാസ്യപത്നിയൊടുകൂട്ടുപിടിച്ചു മേവും
- പഞ്ചാരവാണിയുടെ പള്ളിയറയ്ക്കലെത്തി.
- കഷ്ടം കടുപ്പമിയലും ഖലകിങ്കരന്മാ-
- രിഷ്ടങ്ങളാം മൊഴികൾ ചൊല്ലി വിളിച്ചിറക്കി
- ശിഷ്ടൻ കറുപ്പിനുടെ കൈക്കവരാശു ദൈവാ-
- നിഷ്ടത്തിനായ് കരുതി വച്ചൊരു പാശമിട്ടാർ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |