പ്രഭുശക്തി രണ്ടാംസർഗ്ഗം വങ്കുർക്കശേഷമൊരു വല്ലഭനായൊരേമാൻ തൻകല്പനയ്ക്കു തരമായ് തരമോർത്തു നില്ക്കും ശങ്കുപ്പണിക്കരെയടുക്കൽ വിളിച്ചു തൻറെ സങ്കല്പമപ്പടയിൽമൂപ്പനൊടുച്ചരിച്ചാൻ
കള്ളത്തരം കരളിലുള്ള കദര്യനേകൻ ഭള്ളത്തരത്തിനു പറിച്ചൊരു നാരിയോടും ഉള്ളത്തലിന്നടിപെടാതമരുന്നു ചെങ്കൽ ചുള്ളയ്ക്കകത്തു ചിതൽ പോലെ നടയ്ക്കലിപ്പോൾ.
ആരോടുമില്ലാരൊ വണക്കമിവന്നു, നിന്ദ- ക്കാരോക്കിലീ വഷളനും വനജാക്ഷി താനും: ചാരോടു ചേർന്നമൃതവള്ളി ദുഷിച്ചുപോയാൽ വേരോടുമാവിഷമരച്ചുവയുണ്ടതിന്നും.
ക്ഷേത്രത്തിലിന്നലെയിരുന്നു വിനോദമെന്ന സൂത്രത്തിലക്കുടിലബദ്ധികളീയെനിക്കും ഗോത്രത്തിനും കുറവു ചൊന്നതു പാർത്തു കണ്ടാൽ ക്ഷാത്രത്തെയെങ്ങിനെ മനസ്സിലൊതുക്കിടേണ്ടു?
ആരാകിലെന്തഗജതന്നുടെയന്പലത്തി- ന്നൂരാളനായിടുമൊരെന്നെയനാദരിക്കിൽ പോരാത്തതാണതു നമുക്കതിനാലിവൻറെ ദൌരാത്മ്യമിങ്ങു ദുരിതാനുഭവത്തിൽ നീക്കാം
ധിക്കാരമുള്ളവനഹംകൃതി നീക്കിടാഞ്ഞാ-
ലിക്കാലമന്ന്യരതു കണ്ടു പ"ിച്ചു നീളെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |