ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒന്നാം സർഗ്ഗം 5
- സേവിപ്പവൎക്കഭിമതത്തെ മുറയ്ക്കു നൽകു-
- മീ വിശ്വധാത്രി കുലദേവതയെന്നിവണ്ണം
- ദൈവജ്ഞവാക്കനുസരിച്ചു ഭജിച്ചുപോവാ-
- നീവണ്ണമെത്തിയിഹ ഞങ്ങൾ വസിപ്പതത്രെ ൨൨
- ചേരുന്നതല്ലിഹ ജലാശയമെന്നു ശങ്കി-
- ച്ചാരുണ്ടു സേവമതിയാകിയ മാനവന്മാർ
- ശ്രീരുദ്രകാന്ത ചൊരിയുന്ന ക്രിപാകടാക്ഷ-
- നീരുള്ള ദിക്കിൽ നില നിൽക്കുന്മനല്പസൊഉഖ്യം. ൨൩
- വീൎയ്യത്തിനാൽ വിരുതെഴുന്ന മനസ്വിയോരോ
- കാൎയ്യം നടത്തുവതിനായ് കരളിൽ കുറിച്ചാൽ
- ഹാൎയ്യ്ങ്ങളാകുമസുഖങ്ങളെയെണ്ണിയാത്മ-
- ധൈര്യം വെടിഞ്ഞു വിരമിപ്പതയോഗ്യമല്ലെ? ൨൪
- ഇക്ഷേത്രസന്നിധിയിൽ വന്നു ഭജിപ്പവർക്കു
- നിക്ഷേപമാണു നിയമേന ഭവത്സഹായം
- വിക്ഷേപശക്തിയുടെ വിദ്യകളേവമത്രേ
- പക്ഷേ ഭവാനൊടതിനില്ലൊരപേക്ഷയിപ്പോൾ ൨൫
- തീരുന്നു ഞങ്ങളുടെ സേവയടുത്ത നാളോ
- ടോരുന്നുണ്ടതുണ്ടു ചെറുതായൊരു സദ്യ നൽകാൻ
- പേരുള്ള നിങ്ങൾ കനിവോടതിലേക്കു കൂടി
- ചേരുന്നതിങ്ങു ചരിതാൎത്ഥയായിരിക്കും. ൨൬
- അങ്ങോട്ടു വന്നു പറയാമിതു നാളെയെന്നാ-
- ണിങ്ങോർത്തിരുന്ന, തുമതൻ ക്രിപയാലിദാനീം
- ഇങ്ങോട്ടു വന്നിതു ഭവാനിനി വേണ്ടതെല്ല-
- മങ്ങോർത്തു ചൊൽകിലതുപോലെയുമാചരിക്കാം. ൨൭
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |