41 കുചേലവ്യത്തം
തെരിക്കെന്നു താഴത്തു വന്നെതിരേററതും
വിയർത്തൊലിച്ചിട്ടു പൂതിഗന്ധമേറും വിരൂപനെ
വയസ്യനെന്നിട്ടു രതിപതിപിതാവാം
ശ്രീയഃപതിമാറത്തു ചേർത്തതിഗാഢം പൂണർന്നതും
ഭയപ്പെട്ടിട്ടാരുമൊന്നും പറയഞ്ഞതും
അല്പനാമിവനെക്കേററി കൊണ്ടുപോയി പൊക്കമേറും
സപ്തമസൌധസോപരി രത്നപര്യയ്യങ്കേ
തൃപ്തിവരുമാറിരുത്തി പൂജിച്ചതും രാത്രൌ രമാ
സുപ്തിസുഖമുപേക്ഷിച്ചു വീശിനിന്നതും
ഹാസ്യബ്രഹ്മണനഖിലബ്രാഹ്മണ നായകൻ ചെയ്ത
ദാസ്യത്തിനില്ലവസാനമതെല്ലാംകൊണ്ടും
ശാസ്യന്മാരാം ഭൃത്യന്മാർ മററ് ക്കത്ത കുപ്പഥുക
മാസ്യത്തിലിട്ടമൃതാക്കീട്ടിറക്കിയതും
ഓർത്താലെന്റെ ദാരിദ്ര്യം തീർത്തയച്ചേനെ അർത്ഥിച്ചെങ്കിൽ
ആർത്തപാരിജാതമൊന്നുയയർത്തുപോയി
പേർത്തങ്ങോട്ടു ചെല്ലുകയും കഷ്ടംവഴി കണ്ണും തോർത്തു
കാത്തിരിക്കും പത്നിയോടെന്തൂര ചെയ്യേണ്ടു
ജന്മംവൃർത്ഥമാക്കിപ്പതിവ്രതയെ പട്ടിണിക്കിട്ട
കന്മഷവാനുണ്ടോഗതി മുക്തനായാലും
ചിന്മയനാം കൃഷ്ണൻചെയ്ത സല്ക്കാരമിവന്നുവേണ്ടും
മന്മതിമന്ദതദോഷം മായനും പററി
ഭാർ യ്യയുടെ ദുഃഖമോർത്തിട്ടതിവിരുപനായ താൻ
കാർയ്യമാനുഷനോളം സൂന്ദരനായതും
സൂര്യയ്യപ്രകാശനായതുമറിയാതെ പോയിച്ചെല്ലും
ആര്യയ്യനായ വിപ്രനാത്മദിക്കൊണ്ടു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.