താൾ:Pattukal vol-2 1927.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

35 കുചേലവൃത്തം

 മാറത്തുണ്മയോടു ചേർത്തു ഗാഢം പുണന്നു
 കൂറുമൂലം തൃക്കൈകൊണ്ടു കൈ  പിടിച്ചുംകൊണ്ടുപരി-
 കേറിക്കൊണ്ടു ലക്ഷമിതൽപത്തിന്മേലിരുത്തി
 പളളിപ്പാണികളെക്കൊണ്ടു  പാദം കഴുകിച്ചു പരൻ
 ഭളെളാഴിഞ്ഞു  ഭഗവതി വെളളമൊഴിച്ചു
 തുളളിയും പാരിൽ പോകാതെ പാത്രങ്ങളിലേറ്റു തീർത്ഥ-
 മുളളതുകൊണ്ടുതനിക്കുമാർക്കും തളിച്ചു
 നന്ദനും വസുദേവർക്കും യശോദയ്ക്കും ദേവകിക്കും
 നന്ദനാ മുകുന്ദൻ ഭക്തനെത്താനെ
 ചന്ദനവും പൂയിപ്പിച്ചു പൂജിച്ചുപോലിത്ഥം ഹരി-
 ചന്ദനകുസുമപദിപാദി  ഭക്ത്യാ
 ഭർത്തൃഭാവമറിഞ്ഞിട്ടു ലക്ഷിഭഗവതിതാനും
 ഭദ്രമായ താലവൃന്തമെടുത്തു ചെമ്മേ
 ഭക്തനാമതിഥിക്കദ്ധ്വശ്രമം തളരുവാൻ വാസു
 ഭദ്രനോടുകൂടി നിന്നു വീശിത്തുടങ്ങി
 ദക്ഷിണദിഗീശനെ ജയിച്ചുണ്ണിയെ വീണ്ടുഗുരു-
 ദക്ഷിണ കഴിച്ച ദേവൻ ഗുണനിധയാം
 അക്ഷോണിസുരനൊന്നിച്ചിരുന്നരുളീട്ടനന്തരം
 അക്ഷീണതരമാംവണ്ണമരുളിച്ചെയ്തു
 എത്രനാളുണ്ടു ഞാൻ കാണാഞ്ഞിട്ടു ചിത്തേകൊതിക്കുന്നൂ
 അത്രതന്നെ പോലന്നുവന്നതസ്മാകം ഭാഗ്യം
 ചിത്രം ചിത്രമങ്ങോട്ടു ചെന്നാടേണ്ടുന്ന മഹാതീർത്ഥ
 മിത്രോളമിങ്ങാഗമിക്കകൊണ്ടു നന്നായി
 പാരദാരത്വവും വീരഹത്യമഹവഞ്ചനാദി

പാപങ്ങളൊക്കെയുമിന്നു നമുക്കൊഴിഞ്ഞു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/43&oldid=166346" എന്ന താളിൽനിന്ന് ശേഖരിച്ചത്