താൾ:Pattukal vol-2 1927.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

34 പാട്ടുകൾ

 ആഴികളുമൊരുമിച്ചൊരു  കട്ടിന്മേലന്നേര-
 മേഴാമ്മാളികമുകളിലിരുന്നരുളും
ഏഴുരണ്ടുലകുവാഴിയായ തമ്പുരാനെത്രയും
 താഴെ തന്റെ വയസ്യനെ ദൂരത്തു കണ്ടു
 കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീർണ്ണവസത്രം
 കൊണ്ടു തറ്റുടുത്തിട്ടുത്തരീയവുമിട്ടു
 മുണ്ടിൽ പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും
 രണ്ടുംകൂടെ   കക്ഷത്തിങ്കലടക്കിക്കൊണ്ടു
 ഭദ്രമായ ഭസ്മവും ധരിച്ച നമസ്കാരകിണ-
 മുദ്രയും  മുഖരമായ പൊളിക്കുടയും
 രുദ്രാക്ഷമാലയുമേന്തി നാമകീർത്തനവും ചെയ്തു
 ചിദ്രു പത്തിങ്കലുറച്ചു ചെഞ്ചമ്മെ  ചെല്ലും
 അന്തണനെക്കണ്ടിട്ടുസന്തോഷംകൊണ്ടൊ  തസ്യദൈന്യം
 ചിന്തിച്ചിട്ടുളളിലുണ്ടായ സന്താപംകൊണ്ടൊ
എന്തുകൊണ്ടൊ കണ്ണുനീരണിഞ്ഞു ശൌരിധീരനായ
 ചെന്താമരക്കണ്ണനുണ്ടൊ  കരഞ്ഞിട്ടുളളു
 പളളിമഞ്ചത്തിന്നു വെക്കമുത്ഥനംചെയ്തിട്ടു പക്ക-
 ലുളള  പരിജനത്തോടും കൂടി മുകുന്ദൻ
ഉളളഴിഞ്ഞു താഴത്തെഴുന്നെളളി പൌരവരന്മാരും
 വെളളംപോലെ ചുറ്റും വന്നു വന്ദിച്ചുനിന്നു
 പാരാവാരകല്പപരിവാരത്തൊടുകൂടി തദാ
പാരായണനായ നാരായണനാശ്ചര്യയ്യം
 പാരാതെ ചെന്നെതിരേററു കുചേലനെ ദീനതയാ-
 പാരാവശ്യമേവം മറെറാരീശ്വരനുണ്ടോ?

മാറത്തെ വിയർപ്പുവെളളംകൊണ്ടു നാറും സതീർത്ഥ്യനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/42&oldid=166335" എന്ന താളിൽനിന്ന് ശേഖരിച്ചത്