താൾ:Pattukal vol-2 1927.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

32 പാട്ടുകൾ

 മുററമെല്ലാം  മിനിങ്ങിട്ടു  തെറ്റു  തെളുതെള  മിന്നും
 മുറ്റമെവിടെയുമാക്കും  കണ്ണാടി  കാണാം
 മുകളിലാകാശം  മുട്ടുമകമതിലു കുടയും 
 മുകപ്പു  കൂടെയുമെണ്ണം ഗണിച്ചുകൂടാ-
 മുകുന്ദന്റെ  പാദമെന്റെ മനോമയമായിരിക്കും
 മുകുരത്തിൽ  കണ്ടപോലെ പറഞ്ഞുകൂടു
 സാലംതോറുംനന്നാലും ഗോപുരങ്ങളുണ്ടത്രയല്ലാ
 സാലം കാരപുരദ്വാരങ്ങളുടെ നേരെ
 നാലു ദിക്കിലൊട്ടുമോരൊ മഹാ മാർഗ്ഗങ്ങളുണ്ടതി-
 ന്നാലിന്റെ പാർശ്വങ്ങളിലാപണങ്ങളും
 അങ്ങാടികളിലൊക്കയുമാലയങ്ങളിലൊക്കയും
 മങ്ങീടാതെ മഹാലക്ഷമിയുടെ കടാക്ഷം
 മങ്ങീടുകകൊണ്ടു ധനധാന്യാദികൾക്കിടംപോരാ
 പൊങ്ങീടുന്ന നാനാമണിഹേമാദികൾക്കും
 ഇന്ദിരാരണ്ടെണ്ണായിരത്തെട്ടായിട്ടിരുന്നരുളും
 മന്ദരങ്ങളുമത്രയുമുണ്ടെന്നു വൈപ്പൂ
 നന്ദഗോപപുത്രപുത്രപൌത്രാഭിഗ്രഫഗണനാ
 ഭാന്തകേശനുമെളുതല്ലാ  നിർണ്ണയം
 പ്രദ്യോതനകോടിപ്രകാശന്മാരായി  വിളങ്ങീടും
 പ്രദ്യുമ്നാനുദ്ധാദി സത്മങ്ങളും നാദം
 മദ്ദ്യമത്തനായ മാധവാഗ്രജന്റെ മന്ദിരവും
 വിദ്യാവൃദ്ധാനുമുദ്ധവരുടെ ഗൃഹവും
 സാത്യകി കൃതവർമ്മാദി മഹാരഥന്മാരുടേയും
 സത്വസംഘത്തിന്റെയും കുടികൊടികൾ

സാദ്ധ്യസംഖ്യാദികളെല്ലാം സഹസ്രാനുസഹസ്രവും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/40&oldid=166313" എന്ന താളിൽനിന്ന് ശേഖരിച്ചത്