താൾ:Pattukal vol-2 1927.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സീതാദുഃഖം
311


മാരീചനായിപ്പോയി പൊന്മാനായിചമഞ്ഞിട്ടു
മായയായവന്നാനിവൾ മനസ്സുതെളിപ്പാനായ്
അതിനെ കേട്ടനേരം ചൊല്ലിനാൾ സീതാദേവി
പരീക്ഷയുണ്ടുപിന്നെ തോന്നുന്നു മാനസത്തിൽ
പിടിപ്പാൻ വിഷമമുണ്ടല്ലൊ എൻഭർത്താവേ കേൾ
ഭംഗിയും രൂപം പൂണ്ടു കളിച്ചു മാരീച്ചനും
ചാടിയും മറികയും ചാടിത്താൻ കളിക്കയും
ആട്ടവും കുഴച്ചിലും ഭംഗിയും നോക്കികണ്ടു
പൊൻപോലെ നിറമൊത്ത പുള്ളിമാൻ കിടാവിനെ
പിടിച്ചു തരേണമെന്നെന്നോടു പറഞ്ഞിവൻ
ഭോഷനായതു പരമാർത്ഥമെന്നോർത്തു ഞാനും
പൊൻശരവില്ലും കുലച്ചടുത്തു പിടിപ്പാനായ്
അടുക്കുന്നേരത്തവൻ അതിദൂരത്തു പോകും
തൊടുക്കുന്നേരമവൻ കളിയ്ക്കും കാല്ക്കൽനിന്നു
അതിദൂരത്തെപോകുന്നവനെ അയച്ചിവൾ
നാരിതൻമറിവിനു വേറെയുണ്ടൊരു കുശൽ
കണ്മിഴികൊണ്ടിട്ടവൾ വേറെയൊന്നറിയിയ്ക്കും
മണ്ണിലും വിണ്ണിലുമേ കള്ളമായ് ചമച്ചതും
എങ്ങിനെ മനോവീരാ തന്നോടു പറയുന്നു
ബന്ധമില്ലാതെ പറഞ്ഞൊടുക്കി ഓരോതരം
ചിന്തയിലാകായെങ്കിൽ കൊല്ലേണം കളയാതെ
നാന്മണിമുലമാരെ അമ്മമാർകളെ നിങ്ങൾ
ഇങ്ങിനെ ചമച്ചതും ദൈവമേ അറികെന്നു
എന്നിവൾ പറകയും വിങ്ങിയും കരകയും
എന്നതു കേട്ടനേരം രാമദേവനുമപ്പോൾ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/314&oldid=166247" എന്ന താളിൽനിന്ന് ശേഖരിച്ചത്