താൾ:Pattukal vol-2 1927.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
310
പാട്ടുകൾ

അത്രയല്ലിതിന്നൊരു ദൂഷണം പറവതൊ
അന്തകൻ നേരെ വന്നു ചിന്തയിലെതൃത്തുടൻ
അംഗവും പൊട്ടിഭൂമി ദാനവും ചെയ്തു പിന്നെ
മെല്ലവേ ചെന്നു ഞങ്ങൾ മുവ്വരും ദണ്ഡകത്തിൽ
തമ്പിതാൻ കുശൽകൊണ്ടു പർണ്ണശാലയുംകെട്ടി
മെല്ലവേയിവൾപോയി സ്വൈരമായവാഴുംകാലം
എന്തിവൾ മനസ്സിലെ ചിന്തയെന്നറിഞ്ഞില്ലാ
ഭർത്താവെന്നൊരുചിന്തയില്ലല്ലൊ ഒരിയ്ക്കലും
വേഗമേ രാവണനെ കയ്ക്കൊണ്ടു മറിവാലെ
നിത്യവും വഴിപാടു പാർത്തുപാർത്തിരിക്കയും
പാതിരായ്ക്കുമേലിവൾക്കുറക്കമില്ലാതാനും
പന്നിയും കടുവായും കണ്ടിട്ടെന്നോർത്തുഞ്നും
എന്നെയോ പലനാ‌ളും തല്ലിയോടിക്കുന്നില്ല
നിനച്ചു മായയെന്നു തന്നത്താനടങ്ങുന്നു
കളിപ്പാനെന്നെക്കായിൽ മുതിർന്നു പോകുംമുമ്പെ
മലർക്കാവിലെ പോയാൽ വൈകിയേ വരും താനും
പുഷ്പസായകനോടു മറിവു പറഞ്ഞിവൾ
ഒക്കവേ പരമാർത്ഥം നിശ്ചയമറിഞ്ഞു ഞാൻ
മതിയാകയില്ലായെന്നു മനസ്സിൽ നിരൂപിച്ചു
പറഞ്ഞാളിവളോടു കുശലുണ്ടിതിനിപ്പോൾ
ഭർത്താവെ നിനക്കുള്ളൊരാശയാൽ പറഞ്ഞിവൾ
വന്നിതു കണ്ടൊ എന്റെ കർത്താവേ കൌതുകത്താൽ
കളിപ്പാൻ നമുക്കൊരു ഭാവമുണ്ടെല്ലൊ നാഥാ!
ഇതത്തിൽ വരുത്തണം മാനിനെത്തന്നെയിപ്പോൾ
അതിനെക്കേട്ടനേരം അരശനുമരുൾചെയ്തു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/313&oldid=166246" എന്ന താളിൽനിന്ന് ശേഖരിച്ചത്