താൾ:Pattukal vol-2 1927.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ലക്ഷണാസ്വയംവരം
235

പുള്ളിമൃഗാക്ഷികൾ കുരുവരനോടഥ
ഉള്ളിൽ ശോകമിയന്നു പറഞ്ഞു

തരുണീമണിമാരുടെ ഗിരമുരഗകേതനൻ
പെരുകിയൊരു ഭയമൊടുടനാകർണ്ണ്യസത്വരം
തരുണിമണി ലക്ഷണാതനൊടു കൂടവേ
കുരുകുലനൃപാധിപൻ ചെന്നു കാരാഗൃഹേ
ഉരഗവരശായിതൻ പുത്രനാം സാംബനെ
പെരുകിയൊരു ബന്ധനാൽ വേർവ്വിടുത്തപ്പൊഴെ
വിരവൊടു കുളിപ്പിച്ചു ഗന്ധമാല്യാദിയാൽ
പരിച്ചിനൊടു കായസൌഖ്യം വരുത്തിത്തദാ
നിജതനയതനൊടും കൂടവെ സാംബനെ
ഭുജകകൊടി യദുവരനു നൽകിനാൻ തൽക്ഷണം
തദനു ധൃതരാഷ്ട്രൻ യദുവരപദാന്തികേ
മനസിയതിശോകമോടങ്ങു വീണീടിനാൻ
അമരവരതനയസഖി പൂർവ്വജന്തമ്പദേ
കുമതിവരവുംഗവൻ വീണു കേഴും വിധൌ
അസുരകുലഗുരുകുലജഗുരുസഖി രിപുപ്രിയ
സഹജജനകാഗ്രജപുത്രനെ നിർത്തിനാൻ
അതുപൊഴുതു കുരുവൃഷഭനാശു വിനീതനായ്
കരിധരപുരോഭുവി നിന്നു ചൊല്ലിടിനാൻ
മമ മതിവിമൂഢതാസംഭവാമൊക്കെയും
സുമതിവരവീര ക്ഷമിച്ചുകൊള്ളേണമേ
യദുവരാനമോസ്തു തേ പാഹി മാം സന്തതം
മുരമഥനപൂർവജ കാത്തുകൊള്ളെണമേ
കുരുകുലജ പാപിയായുള്ളോരടിയനി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/240&oldid=166171" എന്ന താളിൽനിന്ന് ശേഖരിച്ചത്