ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
<poem>
224
ച്ചാർയ്യനോടും യദുനാഥൻ
നാഗരിരാമായണാഖ്യമിതിൽ
നാഗപദ്യം മുന്നിൽനീക്കി
വായുസുതബലം ചൊന്നെരിതിൽ
വായുപദ്യം വരയോളം
രണ്ടാമത്തക്ഷരം നോക്കിക്കണ്ടാ_
ലുണ്ടാക്യവനെ ഗ്രഹിക്കാം
കാടുണ്ടിതിലെന്നിരിക്കൽ നല്ല
പാടവമുള്ളവർ തീർക്ക
ഇക്കഥാനിത്യവും ഭക്ത്യാ കേൾക്കിൽ
മിക്കതും പാപം നശിക്കും
മുക്തിയും സാധിക്കുമത്രയല്ല
നിത്യസൌഖ്യങ്ങളുമുണ്ടാം
ശ്രീരാമശ്രീകൃഷ്ണഭക്തരായ
മാരുതി താർക്ഷ്യകാരുണ്യാൽ
ഇത്ഥംപറഞ്ഞു കിളിപ്പൈതലു_
മുത്ഥായ വേഗം പറന്നു.
നിർജ്ജരാരിവൃന്ദ വന്ദ്യമായ
ധൂർജ്ജടിപാദേ വസിച്ചാൾ
നാരായണായ നമസ്തേ സദാ
നാരായണായ നമസ്തേ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.