ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൧
ദമയന്തിയുടെ ആശങ്ക
വന്നീടാതോഷംനിന്നാലൊഴികെ-വന്നതിൽപ്രാണ
സന്ദേഹമാപത്സിന്ധുചുഴിയെ
തോന്നുന്നതെല്ലാമുണ്മയോ;
നേരാരുചൊൽവതമ്മയോ?
ഇവനോടുചേൎന്നാൽനന്മയോ
4 ചാരിത്ര്യത്തിനുവെണ്മയോ?അറിയാവതല്ലേ|
മാതാവെച്ചെന്നുകാണ്മനിന്നെ-ത്രൈലോക്യത്തിന്നു
മാതാവെച്ചിന്തിച്ചു ഞാൻമുന്നെ-നന്മയ്ക്കുലോക-
നാഥാനുഗ്രഹംപോരുമൊന്നെ-ധൎമ്മസംകടെ
മാതാവെനിക്കുനളൻതന്നെ-
അതിലോകരമ്യചേഷ്ടിതൻ,
ഹതദൈവപാശവേഷ്ടിതൻ,
ഖലനാശയാഗദീക്ഷിതൻ,
അനുപേക്ഷണീയൻവീക്ഷിതൻ-വേഷപ്രഛന്ന
5 എൻകാന്തനെന്നോടുണ്ടോവൈരം?ഇല്ലെന്നിരിക്കി-
ലെന്തേതുടങ്ങിഇപ്രകാരം|എനിയ്ക്കുഘോര
വൻകാട്ടിലാരുപോൽപരിവാരം|ഏതുചെയ്താലും
വന്ദിപ്പതിനിങ്ങധികാരം-
പാപമേതാപകാരണം,
അതെല്ലാമിന്നുതീരണം.
വിരഹംമേമൎമ്മദാരണം,
അതിലേറെനല്ലൂമരണം, അതിദാരുണം
നളചരിതം ആട്ടക്കഥ | ഉണ്ണായിവാൎയ്യർ |
(നാലാംദിവസം)