താൾ:Orayiram pazhamchol CiXIV39 Tubingen Gundert Collection.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൭൫. വെശി മൂത്താൽ കുരങ്ങു
൯൭൬. വെളീലപ്പുറത്തു വീണ വെള്ളം പൊലെ
൯൭൭. വൈദ്യൻ കാട്ടിൽ കയറിയ പൊലെ
൯൭൮. വൈരമുള്ളവനെ കൊണ്ടു ക്ഷൌരം ചെയ്യിക്കുമ്പൊലെ
൯൭൯. വൈശ്രവണന്റെ ദ്രവ്യം പൊലെ
൯൮൦. ശകുനം നന്നായാലും പുലരുവൊളം കക്കരുതു (കക്കാൻതരം എന്നു വെച്ചു-പു-ക)
൯൮൧. ശവം ചുട്ടവൻ ചാവു കഴിക്കയില്ല
൯൮൨. ശിക്ഷയെ ചൊല്കിലെ ശീലം നല്ലൂ
൯൮൩. ശീതം നീങ്ങിയവന്നു വാതം കൊണ്ടു ഭയം എന്തു
൯൮൫. ശൂരിമെൽ വാഴ വീണാലും വാഴമെൽ ശൂനി വീണാലും വാഴെക്കകെടു (൮൭൫)
൯൮൫. ശ്രീമാൻ സുഖിയൻ മുടിയൻ ഇരപ്പൻ (ശ്വാവിന്റ വാൽ പന്തീരാണ്ടു കുഴലിൽ ഇട്ടാലും എടുക്കുമ്പൊൾ വളഞ്ഞിരിക്കും ൬൭൯)