നളചരിതം - കേൾക്കിലുണ്ടേകൌതുഹലം. എന്നമട്ട്) യാചകിഞാനെന്നാരുനാ- ളാഗതയായ് നിന്നരികിൽ പ്രേമപീയൂഷാപൂരിത- മായിതെന്മാനസമന്നാൾ; എന്നുമൽഭാഗധേയത്താലങ്ങയിൽ സ്വാന്തസംഗമസൌഖ്യമുദിച്ചുമേ; പാനഭോജനഹീനയായന്നുഞാൻ ദാസിയായെന്നെ സ്വീകരിക്കേണമേ പ്രേമമാം ഹേമശ്രംഖലകൊണ്ടുനാം ബദ്ധരെന്നറിഞ്ഞീടിനാളന്നുഞാൻ എന്തിനിത്ര സന്താപനിമഗ്നയായ് മേവുന്നില്ലാതില്ലൊരഭിലാഷം പ്രാണവല്ലഭ !വന്നുകൊണ്ടാലും നിൻ- പാദപങ്കജ പൂജചെയ്തീടട്ടേ! (കണ്ണുകാണാത്ത ഒരു ബാലനേയുംകൊണ്ടു ഒരു പി ച്ചക്കാരി വരുന്നു) പിച്ചക്കാരി -- അമ്മേ! അമ്മക്കു നന്നായിവരട്ടെ! മാനസി -- ഇവൻ നിങ്ങളുടെ മകനാ ? പിച്ച -- അല്ല, അനുജത്തിടെയാ. ജനിച്ചപ്പഴേ ഇവനു കണ്ണൂണ്ടായ് ര് ന്ന് ല്ല. ഇവൻറമ്മേം മരിച്ചുപോയി. മാനസി -- ഇവൻറച്ഛനുണ്ടോ?
പിച്ച -- ഉണ്ടു്, നാടുവിട്ടുപോയിരിക്യാ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.