“ | ഗാഢപ്രേമ പ്രഗുണകരുണം രൂഢവാത്സല്യമെന്നോ-
ടൂഢസ്ഥമസ്ഫുടബഹുമതി ത്വം സദാ വാണിടുമ്പോൾ| മൂഢത്വത്താൽ പല പിഴകൾ ഞാൻ ചെയ്തുപോയുളളതെല്ലാം പ്രൌഢസ്ത്രീകൾക്കണിതിലകമേ! നീ പൊറുത്തീടവേണം|| |
” |
അന്നു വിരഹം അസംഭാവ്യമെന്നുളള മദത്താൽ ഹിതാനുവൎത്തിനിയായ നിന്നിലും പ്രണയാപരാധങ്ങൾ ചെയ്തുപോയിട്ടുളളവയേ ക്ഷമിക്കേണമെന്നു പ്രാൎത്ഥിക്കുന്നു. ഗാഢപ്രേമ, അചഞ്ചലമായ അനുരാഗത്തോടു കൂടേ; പ്രഗുണ- കരുണം, സാമാന്യത്തിലിരട്ടി ദയയോടേ; രൂഢവാത്സല്യം, വേരുറച്ച വാത്സ- ല്യത്തോടു; ഊഢസ്ഥേമസ്ഫുടബഹുമതി, ഉൗഢസ്ഥേമാവായും (അത്യന്തം സ്ഥിരമായും) സ്ഫുടയായും ഇരിക്കുന്ന ബഹുമതിയോടെ.
“ | നിഷ്കാരുണ്യം നരപരിവൃഢൻ തമ്പി ! തേ സന്നിധേൎമ്മാം
നിഷ്കാസിച്ചിട്ടതികഠിനമായ് ചെയ്ത നിൎബന്ധമെല്ലാം നിഷ്കാലുഷ്യേ ! ധൃതിയൊടു തടുത്തോരു നിന്നോടു തുല്യം നിഷ്കാപട്യം പതിഹിതകരീ നാരിയിപ്പാരിലുണ്ടോ? || |
” |
രാജാവു ദയയെന്നിയേ എന്നേ നിൻറടുക്കൽനിന്നു ബഹിഷ്കരിച്ചിട്ടു അന്യപു- രുഷനെ സ്വീകരിക്കണമമെന്നു അതികഠിനമായി ചെയ്ക നിൎബന്ധത്തെ എല്ലാം ധൈൎയ്യത്തോടു കൂടി തടുത്തു നിൽക്കുന്ന നിനക്കു ഒപ്പം നിഷ്കപടമായി ഭൎത്തൃഹിതം ചെയ്യന്ന നാരി ഇന്നു ദുൎല്ലഭം തന്നേ. നിഷ്കാലുഷ്യേ, സൎവദാ എന്നിൽ പ്രസ- ന്നയായുള്ളോവേ ! എന്നു സംബോധനം. പൂൎവശ്ലോകത്തിൽ പറഞ്ഞ അപരാധ- ങ്ങളേ നീ ഗണിച്ചിട്ടില്ലെന്നു ഇതിനാൽ പ്രതിപാദിക്കുന്നു.
“ | നാമീവണ്ണം വ്യഥയനുഭവിക്കുന്നതിന്നിന്നു ദൈവം
വാമീഭ്രതം വരതനു! വരുത്തിച്ചതാമീ വിയോഗം| ഭൈമീസീതാപ്രഭൃതിസതികൾക്കുള്ള സൽകീൎത്തിയിപ്പോൾ ഭൂമീനാഥേ ! തവ സുലഭയായീടുവാൻ ഹേതുവായി|| |
” |
ഉർവശീശാപമുപകാരെമെന്ന മട്ടിൽ വിഷമാലങ്കാരരീത്യാ ഒരു വിധം സമാധാ- നപ്പെടുന്നു. നാം ഈ വിധം കഷ്ടപ്പെടണമെന്നു നിശ്ചയിച്ചു പ്രതികൂലമായദൈവം