താൾ:Mayoorasandesham 1895.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
42
മയൂരസന്ദേശം.
൩൦.



വേഗാലെത്തും രഥമതിലെഴുന്നള്ളിയെൻപ്രാണനാഥാ

സ്വാഗാരത്തിൻ നടയതിലിറങ്ങീടുമായന്തരത്തിൽ|

നാഗാരാതേ ! തിരുവുടൽ നഭോവീഥിയേ വിട്ടു ഭ്രമീ-

ഭാഗായാനസ്പുഹയൊടു വരും മിന്നൽ പോലൊന്നു കാണാം||

തിരുവുടൽ, 'കാണാം' എന്നതിന്റെ കൎമ്മ; മധ്യേ 'ആകാശം വിട്ടു ഭ്രമി- യിലേക്കു വരുന്ന മിന്നലു പോലേ' എന്നുപമ. ഇത്രയും പരിഭ്രമിക്കുന്നതിനുള്ള കാരണം അടുത്ത ശ്ലോകത്തിൽ വ്യക്തപ്പെടുത്തും..

൩൧.



സൂക്ഷിച്ചംഗം പ്രതി സുരുചിരസ്ഫാരസൌന്ദൎയ്യസാരം

ഭ്രക്ഷിദ്വംശത്തിനു തിലകമാം പ്രേയസീമസൂദീയാം|

വീക്ഷിക്കാനപ്പൊഴുതവസരം കിട്ടുകില്ലൊട്ടുമംഭോ-

ജാക്ഷിയ്ക്കോരോ നിയമമതിനായാശു പോകേണ്ടതുണ്ടാം||

സുരുചിരസ്ഫാരസൌന്ദൎയ്യസാരം; അതിരമ്യമായും പ്രവൃദ്ധമായും ഉള്ള സൌന്ദൎയ്യസാരത്തോടുകൂടിയ എന്നുഅംഗത്തിന്റേ വിശേഷണം. ഭ്രക്ഷിദ്വംശം , രാജകുടുംബം.

൩൨.



പള്ളിക്കെട്ടിൻദിനമതുമുതൽ പുള്ളിമാൻകണ്ണിയെന്നിൽ

കൊള്ളിച്ചീടും കൊടിയ മമതയ്ക്കൊത്തു മംഗല്യപൂജാം|

ഉള്ളിൽ ശ്രദ്ധാഭരമൊടു കഴിച്ചുറ്റ ഭക്ത്യാ പ്രമീളാം

തള്ളിസ്സേവിച്ചിടുംമഥ വിനാ ഛത്മനാ പത്മനാഭം||

പ്രമീളാം, മടിയേ; വിനാ ഛത്മനാ, കള്ളമെന്നിയേ.

൩൩.


സ‌േവിച്ചംബാമഖിലജഗതാം സേവകാഭീഷ്ടദാത്രീ-

മാവിൎഭക്തി ത്രിഭുവനപിതാവായ തൽകാന്തനേയും|

ഭ്രവിണ്ണോരാൽ പരിചരിതയായ് ഭുക്തിചെയ്താശു ഭ്രയ-

സ്സാ വിശ്വസ്തപ്രിയസഖികളോടൊത്തു സൌധത്തിലെത്തും||

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/51&oldid=150510" എന്ന താളിൽനിന്ന് ശേഖരിച്ചത്