“ | വേഗാലെത്തും രഥമതിലെഴുന്നള്ളിയെൻപ്രാണനാഥാ
സ്വാഗാരത്തിൻ നടയതിലിറങ്ങീടുമായന്തരത്തിൽ| നാഗാരാതേ ! തിരുവുടൽ നഭോവീഥിയേ വിട്ടു ഭ്രമീ- ഭാഗായാനസ്പുഹയൊടു വരും മിന്നൽ പോലൊന്നു കാണാം|| |
” |
തിരുവുടൽ, 'കാണാം' എന്നതിന്റെ കൎമ്മ; മധ്യേ 'ആകാശം വിട്ടു ഭ്രമി- യിലേക്കു വരുന്ന മിന്നലു പോലേ' എന്നുപമ. ഇത്രയും പരിഭ്രമിക്കുന്നതിനുള്ള കാരണം അടുത്ത ശ്ലോകത്തിൽ വ്യക്തപ്പെടുത്തും..
“ | സൂക്ഷിച്ചംഗം പ്രതി സുരുചിരസ്ഫാരസൌന്ദൎയ്യസാരം
ഭ്രക്ഷിദ്വംശത്തിനു തിലകമാം പ്രേയസീമസൂദീയാം| വീക്ഷിക്കാനപ്പൊഴുതവസരം കിട്ടുകില്ലൊട്ടുമംഭോ- ജാക്ഷിയ്ക്കോരോ നിയമമതിനായാശു പോകേണ്ടതുണ്ടാം|| |
” |
സുരുചിരസ്ഫാരസൌന്ദൎയ്യസാരം; അതിരമ്യമായും പ്രവൃദ്ധമായും ഉള്ള സൌന്ദൎയ്യസാരത്തോടുകൂടിയ എന്നുഅംഗത്തിന്റേ വിശേഷണം. ഭ്രക്ഷിദ്വംശം , രാജകുടുംബം.
“ | പള്ളിക്കെട്ടിൻദിനമതുമുതൽ പുള്ളിമാൻകണ്ണിയെന്നിൽ
കൊള്ളിച്ചീടും കൊടിയ മമതയ്ക്കൊത്തു മംഗല്യപൂജാം| ഉള്ളിൽ ശ്രദ്ധാഭരമൊടു കഴിച്ചുറ്റ ഭക്ത്യാ പ്രമീളാം തള്ളിസ്സേവിച്ചിടുംമഥ വിനാ ഛത്മനാ പത്മനാഭം|| |
” |
പ്രമീളാം, മടിയേ; വിനാ ഛത്മനാ, കള്ളമെന്നിയേ.
“ | സേവിച്ചംബാമഖിലജഗതാം സേവകാഭീഷ്ടദാത്രീ-
മാവിൎഭക്തി ത്രിഭുവനപിതാവായ തൽകാന്തനേയും| ഭ്രവിണ്ണോരാൽ പരിചരിതയായ് ഭുക്തിചെയ്താശു ഭ്രയ- സ്സാ വിശ്വസ്തപ്രിയസഖികളോടൊത്തു സൌധത്തിലെത്തും|| |
” |