“ | സച്ചേലത്തെസ്സരസമരയിൽ ചേൎത്തുടുത്തിട്ടുടുപ്പി-
ട്ടച്ചേലൊത്തുള്ളൊരു കുടയുമായത്തലക്കെട്ടുമായി | കച്ചേരിക്കായ് പരിചൊടു ചെരിപ്പിട്ടു പോകുന്ന ലോകം ത്വച്ചേതസ്സിൽ കുതുകമുളവാക്കീടുമപ്പട്ടണത്തിൽ || |
” |
ഇനി ക്ഷേത്രത്തിനു അടുത്തു തന്നേ ഉള്ള കച്ചേരിയ്ക്കു പോകുന്ന വക്കീലന്മാ- രേയും മററും വൎണ്ണിക്കുന്നു. ലോകം; ആളുകൾ; ഇവരുടെ വേഷം വൎണ്ണിച്ചി- ട്ടുള്ളതിന്റേ സ്വാരസ്യം നോക്കുമ്പോൾ 'കോലം' എന്നു മറിച്ചു വായിച്ചാലും തര- ക്കേടില്ലെന്നു തോന്നുന്നു.'അകുട' 'അത്തലക്കെട്ടു' എന്നു ചുണ്ടിച്ചൊല്ലുകയാൽ അ- വയുടെ വൈലക്ഷണ്യം വെളിപ്പെടുന്നു.ഈ വേഷമെല്ലാം കൂടിക്കണ്ടാൽ വേഷ- ധാരി ഒരു വക്കീലാണെന്നു പറയാതേ തന്നേ ഗ്രഹിക്കാം.
“ | കൊല്ലം കണ്ടാലൊരുവനവിടെത്തന്നെ പാൎക്കാൻ കൊതിച്ചി-
ട്ടില്ലം വേണ്ടെന്നതു കരുതുമെന്നുള്ള ചൊല്ലുള്ളതത്രേ | കൊല്ലംതോറും പല പല പരിഷ്കാരമേററപ്പുരം കേ- ളുല്ലംംഘിക്കുന്നഹഹ വിഭവം കൊണ്ടുതാം രാജധാനീം || |
” |
'കൊല്ലം കണ്ടാലില്ലം വേണ്ട' എന്നുള്ള പഴഞ്ചൊല്ല്(ഉള്ളത്)സത്യം തന്നേ' എന്തുകൊണ്ടെന്നുത്തരാൎദ്ധംകൊണ്ടു സമൎത്ഥിക്കുന്നു.താം രാജധാനീം, പ്ര- ധാനപട്ടണമായ തിരുവനന്തപുരത്തേ; ഉല്ലംഘിക്കുന്നു,അതിക്രമിക്കുന്നു.
“ | മങ്ങാതെങ്ങും മഹിതതരയാം മന്ദിരശ്രേണി കൊണ്ടും
മുങ്ങാനേററം മുദമരുളിടും മുഗ്ദ്ധപാഥസ്സു കൊണ്ടും | അങ്ങാടിയ്ക്കുള്ളനുപമിതയാം പുഷ്ടികൊണ്ടും നിനച്ചാ- ലങ്ങാവാസത്തിനു ബഹുസുഖം തന്നെ സന്ദേഹമില്ല || |
” |
പഴഞ്ചൊല്ലിനേത്തന്നേ സ്പഷ്ടമായിട്ടു സമൎത്ഥിക്കുന്നു. പാൎക്കാൻ നല്ല ഗൃഹ- ങ്ങളും ,കളിപ്പാൻ നല്ല വെള്ളവും,,ആവശ്യപ്പെട്ടതൊക്കെയും വാങ്ങാൻ വലിയ ഒരു അങ്ങാടിയും ഉണ്ടെങ്കിൽ ഇതിലധികംമെന്താണു ദേശസുഖത്തിനു വേണ്ടുന്നതു്?