മനുഷ്യാലയചന്ദ്രിക സ്വദ്രവൈരേവവേദിതിച കതിചിദുശ-
ന്തീഷ്ടകാമൃച്ഛിലാദൈ
ധ്യാ-ഇഷ്ടക,മണ്ണു്,കല്ലു്,മരംഎന്നിവയിൽവച്ചു
ഭിത്തിയുണ്ടാക്കുന്നതു് ഏത് സാധനംകൊണ്ടോ അതേ സാധ നംകൊണ്ടുതന്നെ വേദികയുണ്ടാക്കികൊള്ളണം എന്നു ചി ല ആചാര്യൻമാർ സിദ്ധാന്തിക്കുന്നു. എന്നാൽ വേദികയും ഭിത്തിയും വെവ്വേറെ സാധനങ്ങളെക്കൊണ്ടുതന്നെ പണ്ടുള്ള വർ ഉണ്ടാക്കീട്ടുള്ളതായി ചിലേടത്തു കാണപ്പെടുന്നുണ്ട്. വേദിക കരി---ല്ലും, ഭിത്തിവെട്ടുകല്ലുമായിട്ടും, വേദിക കല്ലും, ഭിത്തി മരവും ആയിട്ടും കാണപ്പെടുന്നു എന്നു സിദ്ധാന്തം. ഉള്ളിലെ ചുറ്റുകൊണ്ടു യോനി വരുത്തിയുണ്ടാക്കുന്ന അറ, കിടപ്പുമുറി മുതലായവക്കുഗർഭഗൃഹത്തിനു പറഞ്ഞപോലെ കല്പിച്ചുകൊള്ളണം. ഗർത്തഗേഹം എന്ന നിലവറയ്ക്ക് അവ യുടെ അധിഷ്ടാനംതാഴ്ത്തി ഉള്ളിൽ---ദികളെല്ലാം വ രുത്തി അതിന്റെ പാദുകത്തിന്മേൽ വാതിൽ വയ്ക്കണം. അ ധിഷ്ഠാനത്തിന്റെ പടിക്കു കീഴെ ---- അവസാനിക്കുകയും വേണം. പടിയും പാദുകവും മുറിയരുതെന്നു സിദ്ധാന്തം.
അവ ഇനി ശ്ലോകം കൊണ്ടു തുലാങ്ങൾ, തൂണു
കൾ മുതലായവയെ ഉണ്ടാക്കുന്നതിൽ ഒരു സാമാന്യനിയമം
പറയുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.