മംഗളോദയം ൩൫൦ പെരികെത്തെളിവാർന്നാരണ- നരികെവിളിച്ചവനെനിർത്തിയൊരുനാളിൽ തിരിയുംപടിബുധവരനി- ത്തിരിയോതീനല്ലശുദ്രകുലധർമ്മം. കേൾക്കുകനിന്നുടെജാതി- ക്കാർക്കുവിധിച്ചുള്ളനല്ലധർമ്മത്തെ നേർക്കുനടക്കുകിലതുതവ ചേർക്കുംവിപ്രത്വമേഴുജന്മത്താൽ. വർണ്ണാശ്രമധർമ്മത്തിനു കണ്ണായ്ത്തവവിപ്രസേവതാനല്ലോ തിണ്ണന്നതുനീശരിയാം വണ്ണംചെയ്യുന്നതെത്രയുംയുക്തം തിരിയേണംവാക്കുകളി- ത്തിരിയേതെങ്കിലുമവയ്ക്കുപിഴവേണം ശരിയേനീതെറ്റുകളൊരു തരിയേല്ക്കാതുള്ളമൊഴികളോതായ്ക്കു. ജ്ഞാനത്തിൽക്കൊതിവിട്ട- ജ്ഞാനത്തൊടുമീനിലയ്ക്കുവാണാൽനീ വാനത്തിൽപ്പോയ്ച്ചേർന്നിടു വാനത്തൽവരാത്തനല്ലവഴികാണും ഭാരതമതിലുംമറ്റും പാരംവെളിവായ്പ്പറഞ്ഞൊരിധർമ്മം ആരാൽക്കനിവോടരുളിയൊ- രാരണവരനോടുനായരുരചെയ്തു.
പാട്ടിൽകുനിവിനൊടെന്തൊരു
മേനിചടയ്ക്കുംപടിതിരു- മേനിയിടയ്ക്കിടെയിരുന്നുനാൾതേറും
ധ്യാനിപ്പതെന്തു,വിപ്രനു
വാനിനുവേറിട്ടെളുപ്പവിഴിയില്ലേ?' അതിനാരണനരുൾചെയ്താൻ 'കൊതിമമനാകത്തലല്ല,മോക്ഷത്തിൽ; അതിനുപരബ്രറമത്തെ- പ്പതിവായിവനുള്ളുനിർത്തിയോർക്കുന്നു.' നായർ പറഞ്ഞാ'നടിയൻ കായക്ലേശത്തിലിത്രവാടില്ല ആയതിനാൽമോക്ഷപ്രദ- മായബ്രഹ്മസ്വരൂപമിവനോർക്കാം. പാട്ടിൽക്കവിനൊടെന്തൊരു മട്ടിലതെന്നരുളുകെ,ന്നവൻചൊൽകെ പൊട്ടിച്ചിരിച്ചുരച്ചാൻ
നാട്ടിൽപ്പുകൾനീളെവീശിവിലസുന്നോൻ ഒാത്തിലൊളി പ്പൊരതിന്നൊരു പോത്തിൻവടിവാണ്നീയുതിനിമേലിൽ
ഒത്തിടുകെന്നുപറഞ്ഞ- ക്കീത്തിപുലർത്തുംദ്വിജൻഗ്രഹംപുക്കാൻ മറയാപ്പുകൾവിളനിലമാ- മറയോനഥകാലമൊട്ടുചെന്നൊരുനാൾ കറയകലുന്നോനെങോ
കുറയകലെപ്പോയ്ഗ്രഹത്തിൽ പിടിയാത്തനായർപതിവും-
പടിയങ്ങിനെപിന്നിലായടുത്തുള്ളോൻ
പടിവാതൽവിട്ടുബുധര-
പ്പടിവാഴത്തുന്നോൻഗ്രഹാക്ണണംചേർന്നാൽ. മാറാപ്പുകൾഭുവിനിറയും-
മാറാപ്പുണ്യംപുലർന്നവിപ്രേന്ദ്രൻ
മാറാപ്പെഴുമടിയാൻപര- മാരാൽപ്പറയുന്നവാക്കിതഥകേട്ടു;- 'നന്നുനിനച്ചാൽനീപോ-
ത്തെന്നുജനംചൊൽവതേറ്റവുംയുക്തം
നിന്നുന്നുമിഴിയ്ക്കാതിനിനീ യൊന്നുചെരിച്ചാലുമാശുകൊമ്പുകളേ.'
അന്തികഭുവിനിന്നായവ- നെന്തിതുകമ്പംകഥിപ്പതെന്നറിവാൻ
പിന്തിരിയുംദ്വിജനോടായ് പിന്തിയിലാപ്പാദജൻ ചിരിച്ചോതി- 'ഓത്തിലൊളിച്ചുകിടപ്പൊരു പോത്തിനുമേബുദ്ധികാൺകബഹുമോശം പോത്തിതുകൊമ്പുചെരിച്ചുക- ടത്തീടാതിപ്പടിയ്ക്കുൽ നിൽക്കുന്നൂ അരുളിയവിധമടിയൻഹ്രിദി കരുതിദ്ധ്യാനിച്ചുകണ്ടുവേണ്ടപ്പോൾ വരുമാറാക്കിയപോത്തിതി-
നൊരുപടിനേരേകടക്കുവാൻവയ്യാ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.