താൾ:Mangalodhayam book 1 1908.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൬ മംഗളോദയം

രവും കൊടുത്തു. ആടകൊണ്ടടിക്കിട്ടു. കൂറകൊണ്ടു മുടിക്കിട്ടു. വാ ളും തട്ടും മണിചൂലം കയ്യിലേന്തി അസ്ഥിയും പൊന്നും വന്ന വാസ ത്തോടെ വഴിപോകുന്നു. "മുണ്ടല്ലേദേവിയാളെ. ഉരുപാടല്ലെ ദേവി യെ. ദുഷ്ടജന്തുമൃ ജാതികളുണ്ടു. പടംവലിയനാഗംഉണ്ട്. മുഖംവ ലിയ ഭൂതമുണ്ട്. വണ്ടുതുമ്പിവാനാഹങ്ങളുണ്ട്. വാളരിങ്കൻ വൻ പുലി ഒട്ടകമതുണ്ട്' ആയതിനെക്കേട്ട ദേവിയാളുമുണ്ട, ഭൂമികുലു ങ്ങുമാറു മൂന്നു അട്ടഹാസംചെയ്തു. പടം വലിയനാഗങ്ങളും വന്നു മു ഖംവലിയ ഭൂതങ്ങളും വന്നു. വണ്ടുതുമ്പി വാനാഹങ്ങളും വന്ന് ഈട ടുത്തു. വാളരിനങ്കൻ വൻപുലിവന്നുനേരിടുന്നൊരുനേരത്തു പേടിച്ചുഭ ത്താവ് ഭയപ്പെട്ടു ഭർത്താവ്.മുള്ളുള്ളപെരുമരത്തിന്മേലോടി കരകൊ ണ്ടു. ആണാകുന്നതാൻ മരംമണ്ടി കയറിയല്ലൊ എന്റെ ഭ൪ത്താവെ. പെണ്ണാകുന്നഞാനെന്തുചെയ്യും.എന്നതിനെ കേട്ട ദേവിയാളുണ്ട്. വാളരിങ്കൻ വൻപുലിയെ വിളിച്ചുകൂട്ടി.കുട്ടികളെ രണ്ടിനെയും എ ടത്തുംവലത്തും നിറുത്തി പെൺപുലിയെ മൂന്നാൽ നിറുത്തി വെള്ളപ്പം നാട്ടിലെ തുള്ളപ്പനി ആവാഹിച്ചു മുള്ളുള്ള പെരുമരത്തിന്മേലങ്ങോട്ടു കയറ്റി പെരുമരത്തിനെ പനിപ്പിച്ച് പെരുമരത്തിനെ തുള്ളിച്ച് തെള്ളിച്ച് ഭ൪ത്താവിനെ ഇങ്ങോട്ടിറക്കി പുലാക്കഴുത്തിൽ കൊണ്ടുചെ ന്നരയുരത്തി.പേടിയുള്ള എന്റെ ഭ൪ത്താവ്പുലിക്കഴരുകത്തിൽ കൊണ്ടുചെ ന്നരയിരുത്തി. പേടിയുള്ള എന്റെ ഭർത്താവ് പുലിക്കഴുത്തിൽ അര യിരിക്കാമെന്നുചൊല്ലി നടാനടാ എന്നു ദേവിയാൾ നടത്തും ചൊ ല്ലി. അസ്ഥിയുംപൊന്നും വനവാസത്തെ ചതുർപീഠക്കല്ലും തന്റെ വലഭാഗത്തെ തെച്ചി ചെമ്പരത്തി മുല്ല മല്ലി നാലുവൃക്ഷം തല ഉല ച്ചുകെട്ടി. വെള്ളമുണ്ടു കരിമ്പടം തട്ടിതളം വിരിച്ച് ഈരേഴുമാണി ക്കക്കല്ലുകൊണ്ടു തളംനിരത്തി. ഊർനടവിൽ ഭർത്താവിനെക്കൊണ്ടു അരയിരുത്തി. ദേവിയും ഭർത്താവും ഒരു ശൂലം പാവും പഞ്ഞയും പ ഴുത്തുതിന്നു പല മൊഴിവാക്കും പറഞ്ഞു അരയിരുന്നു. ഇതിനേറ്റ എന്റെ ഭർത്താവേ. കിഴക്കുംകൊല്ലം ചങ്ങാതിവീട്ടിൽചെന്നു വിരു ത്തുണുണ്ടോ ഇല്ലയോ എന്നതറിഞ്ഞുവരുവോളം പകൽ വാഴുന്നാദി ത്യനോടും രാവുവാഴും ചന്ദ്രഭഗവാനോടും വട്ടുംചൂതും പടപൊരു തി ഞാനിരിക്കാമെടാ എന്നു ചൊല്ലി. ഭർത്താവിനെ വിരുത്തുണി നായി പറഞ്ഞയയ്ക്കുവ്നും കാലമാകുന്നു.

(തുടരും)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/184&oldid=165218" എന്ന താളിൽനിന്ന് ശേഖരിച്ചത്