264 മംഗളോദയം ഷാസംസ്കൃതപദങ്ങൾക്ക് സ്വരച്ചേർച്ചയൊ നിറപ്പറ്റൊ പോരാതെ വരുമ്പോഴാണ് 'നെല്ലം മോരു ചേർത്തതുപോലെ' എന്നു വ്യവഹരിക്കുന്നത്. മുൻ വിവരിച്ച ലക്ഷണങ്ങൾ പൂർത്തിയായിട്ടുള്ള മണിപ്രവാളത്തെ ഉത്തമത്വേന പ്രാചീനകേരളീയന്മാർ പരിഗണിച്ചു വന്നിരുന്നു. കാലാന്തരത്തിൽ എല്ലാറ്റിനും പരിവർത്തനമുണ്ടാവുന്നതുപോലെ മണിപ്രവാളസംജ്ഞക്കും അർത്ഥപരിണാമം വന്നുകൂടി; ലക്ഷണങ്ങളും ശിഥിലങ്ങളായി. സംജ്ഞയുടെ സൂക്ഷ്മതത്ത്വം ഗതാനുഗതികത്വം കൊണ്ട് ആലോചനക്കു വിഷയമല്ലാതായിത്തീർന്നപ്പോൾ ലക്ഷണങ്ങൾ മാഞ്ഞുതുടങ്ങുകയും, ക്രമേണ മണിപ്രവാളത്തിനു വ്യവസ്ഥ കുറയുകയും ചെയ്തു. ഉണ്ണുനീലീസന്ദേശത്തിൽ വിശേഷണവിശേഷ്യങ്ങളായ മലയാളപദങ്ങൾക്കു തന്നെ വിഭക്തിപ്പൊരുത്തം വരുത്തിക്കാനുണ്ട്. "കണ്ടം വണ്ടിൻനിറമുടയൊനേ-
കെങ്കനീരോടു തിങ്കൾ-
തുണ്ടം ചാർത്തും പരനെ വരമാ- തിന്നുമെയ് പാതിയോനേ മണ്ടും മാനേല്ക്കരനെയരനെ- ക്കമ്പിപാമ്പാക്കിയോനെ- ക്കണ്ടേ പോവാൻ തരമവിടെ നീ-
കണ്ടിയൂർ തമ്പിരാനെ".
രാജരത്നാവലീയത്തിൽ പലേടങ്ങളിലും മലയാളപ്രത്യവും സംസ്കൃതപ്രത്യയവും കൂട്ടിച്ചേർത്ത് വിഭക്തിസാമ്യം സമ്പാദിച്ചിരിക്കുന്നു. "ഭൂലീലാഭംഗികൊണ്ടേ പുതുമയൊടയമേ കാതപത്രാം തുലോംനാൾ
നാലാഴിക്കെട്ടു ചൂഴും ധരണിയെ മുഴുവൻ
വാണുകൊണ്ടങ്ങിരുന്നു". ഈ കൃതികളിൽ പ്രാചീനമണിപ്രവാളത്തെത്തന്നെയാണ് ആപാദചൂഢം അവലംബിച്ചിട്ടുള്ളത്. പിന്നീടുള്ള കൃതികളിൽ വിഭക്തിപ്പൊരുത്തവും മണിപ്രവാളസമാസവും ക്ഷയിച്ചു കാണുന്നുണ്ടെങ്കിലും, വിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളുടെ പ്രയോഗം അപ്രമാണീകരിച്ചിട്ടില്ല. നാടോടിമലയാളപദങ്ങളെക്കൊണ്ടു നാടുരസിപ്പിക്കുവാൻസന്നദ്ധനായി പുറപ്പെട്ട ചെറുശ്ശേരി തന്നെ, "കമലാകരപരിലാളിത- കഴൽതന്നിണകനിവോ- ടമരാവലിവിരവോടഥ തൊഴുതീടിനസമയേ വിവിധാഗമവചസാമപി- പൊരുളാകിനഭഗവാൻ വിധുശേഖരനുപഗമ്യച- മധുസൂദനസവിധേ" എന്നു തുടങ്ങിയുള്ള പ്രയോഗങ്ങൾ അദ്ദേഹത്തിന്റ കവിതയുടെ ഒഴുക്കുത്തിൽ കടത്തി വിട്ടിട്ടുണ്ട്. ഗംഭീരാശയനായ തുഞ്ചത്തെഴുത്തച്ഛൻ , "തവ സചിവനഹമി- ഹ തഥാവിധനല്ലഹോ ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യഞാൻ"
എന്നു ഗൈർവാണീദാസനാവാൻ അശേഷം സംയിച്ചിട്ടില്ല.. സരസ്വതിയുടെ കുലഗുരുവായ കുഞ്ചൻനമ്പ്യാർതന്നെ,"പൂർണ്ണേ ഗർഭേ...............മൂലകന്ദം മുകുന്ദൻ" എന്നത് 'മണിപ്രവാള'ത്തിൽ ചേർക്കുവാൻ മടിച്ചിട്ടില്ല. കണ്ണശ്ശപ്പണിക്കരുടെ പാരദേശികത്വവും, ഉണ്ണായിവാരിയരുടെ ഉച്ഛംഖലതയും, കഥകളിക്കാരുടെ പാരവശ്യവും, വെണ്മണി മഹൻനമ്പൂതിരി "ഗതി വിജിതമഹാവമ്പെഴുംകൊമ്പനാനെ" എ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.